Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓയൂരിൽ കുട്ടിയെ...

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണ സംഘത്തിന് പാെലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം

text_fields
bookmark_border
oyoor case 876876a
cancel

കൊട്ടാരക്കര: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണ സംഘത്തിന് സംസ്ഥാന പാെലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം. ഓയൂരിൽ നിന്ന് 2023 നവംബർ 27ന് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും 28ന് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്ത കേസ് അന്വേഷിച്ച് 74 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിച്ച പൊലീസ് സംഘത്തിനാണ് മികവിനുള്ള അംഗീകാരം ലഭിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരെ തമിഴ്‌നാട്ടിൽ നിന്ന് 2023 ഡിസംബർ ഒന്നിന് പാെലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തി കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചത്.

കേസ് അന്വേഷണത്തിൽ മേൽനോട്ടം വഹിച്ച കൊല്ലം ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ.എം, അന്വേഷണ ഉദ്യോഗസ്ഥരായ കൊല്ലം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡി.വെെ.എസ്.പി എം. എം. ജോസ്, കൊല്ലം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ സി. മനോജ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിനു. ബി, കൊല്ലം റൂറൽ വനിതാ സെൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജിജി മോൾ. ബി, പൂയപ്പളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രാജേഷ്. ജെ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനീഷ്. എൻ, കൊല്ലം റൂറൽ സൈബർ സെൽ സിവിൽ പൊലീസ് ഓഫിസർ മഹേഷ് മോഹൻ എന്നിവർക്കാണ് 2023 ലെ ഇൻവെസ്റ്റിഗേഷൻ എക്സലെൻസിനുള്ള ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceBadge Of HonorKerala NewsChild abduction case
News Summary - Police Chief's Badge of Honor Award for investigation team in Oyoor child abduction case
Next Story