Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിത്ത് വിവാദം:...

മിത്ത് വിവാദം: എൻ.എസ്.എസ് നാമജപയാത്രക്കെതിരെ കേസ് 

text_fields
bookmark_border
മിത്ത് വിവാദം: എൻ.എസ്.എസ് നാമജപയാത്രക്കെതിരെ കേസ്    
cancel
camera_alt

എൻ.എസ്.എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്ര

തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ‘ശാസ്ത്ര-മിത്ത്’ പരാമർശത്തിൽ പ്രതിഷേധിച്ച് എൻ.എസ്.എസ് തലസ്ഥാനത്ത് നടത്തിയ നാമജപയാത്രക്കെതിരെ പൊലീസ് കേസ്. വിലക്ക് ലംഘിച്ച് ജാഥ നടത്തി, ഗതാഗതം സ്തംഭിപ്പിച്ചു, അനുമതിയില്ലാതെ വാഹനങ്ങളില്‍ മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. എന്‍.എസ്.എസ് വൈസ് പ്രസിഡന്റും താലൂക്ക് യൂനിയന്‍ പ്രസിഡന്റുമായ എം. സംഗീത് കുമാറാണ് ഒന്നാം പ്രതി. പാർട്ടിയും സർക്കാറും ഷംസീറിന് പൂർണ പിന്തുണ നൽകുന്നതിന്‍റെ സൂചനയാണിത്. കേസ് പ്രകോപനമായി കാണുന്ന എൻ.എസ്.എസ്, പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്.

വിഷയത്തിൽ ആർ.എസ്.എസ് ഉൾപ്പെടെ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരുമായി സംഘ്പരിവാർ നേതാക്കൾ പെരുന്നയിൽ കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, അയ്യപ്പ സേവാസമാജം നേതാവ് എസ്.ജെ.ആര്‍. കുമാർ എന്നിവരാണ് ചർച്ചക്കെത്തിയത്.  ശബരിമല പ്രക്ഷോഭത്തിന് സമാനമായ ഒരുക്കം നടത്താൻ തീരുമാനിച്ചതായാണ് വിവരം.

പ്രശ്നം ആളിക്കത്തിക്കാനില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ്, സ്വന്തം നിലയിൽ സ്പീക്കർക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. വിവാദ പരാമർശം സ്പീക്കർ തിരുത്തണമെന്ന നിലപാട് കോൺഗ്രസ് നേതാക്കൾ ഡൽഹിയിലും ആവർത്തിച്ചു. എൻ.എസ്.എസ് പ്രതിഷേധങ്ങൾക്ക് കോൺഗ്രസ് പിന്തുണയുണ്ടാകും. വിവാദം സംബന്ധിച്ച ചോദ്യത്തിന് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞെന്നും പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്നും ഷംസീർ വ്യക്തമാക്കി. തലസ്ഥാനത്ത് പൊതുപരിപാടിയിൽ സംസാരിച്ച മുഖ്യമന്ത്രി, വിവാദ വിഷയം പരാമർശിച്ചില്ല. പ്രതിഷേധം എത്രത്തോളമെന്ന് കാണട്ടെയെന്നാണ് സി.പി.എം നിലപാട്. നാമജപയാത്രക്കെതിരായ കേസ് ധിക്കാരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പ്രതികരിച്ചു. ശബരിമലയിൽ സ്ത്രീകളെ എത്തിച്ചതിന്‍റെ സൂത്രധാരൻ ഷംസീറാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nssNamajapa YatraAN Shamseer
News Summary - police case against NSS Namajapayatra
Next Story