പൊലീസുകാർക്ക് അലവൻസായി 126 കോടി അനുവദിക്കാൻ ശിപാർശ
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ ഫലപ്രദമാക്കാൻ കഷ്ടപ്പെടുന്ന പൊലീസുകാർക്ക് അലവൻസും മറ്റ് ആനുകൂല്യങ്ങളും നൽകാൻ 126 കോടി അനുവദിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയുടെ ശിപാർശ. ലോക്ഡൗൺ നടപ്പാക്കിയ 45 ദിവസം സേവനമനുഷ്ഠിച്ച പൊലീസുകാ ർക്ക് ഫീഡിങ് ചാർജ്, റിസ്ക് അലവൻസ് ഇനത്തിൽ 125,94,60,000 രൂപ അനുവദിക്കണമെന്ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച ശിപാർശയിൽ ഡി.ജി.പി ആവശ്യപ്പെട്ടു. ശിപാർശയിൽ ധന വകുപ്പ് നിലപാട് നിർണായകമാണ്.
ഫീഡിങ് ചാർജ് 250 ഉം റിസ്ക് അലവൻസ് 300 ഉം ഉൾപ്പെടെ നിത്യേന 550 രൂപ വീതം 45 ദിവസം ഓരോ പൊലീസുകാരനും നൽകണം. കേരള പൊലീസ് 39,096, ആംഡ് ബറ്റാലിയൻ 6,344, സ്പെഷൽ ബ്രാഞ്ച് 922, ക്രൈംബ്രാഞ്ച് 2,224, ടെലികമ്യൂണിക്കേഷൻ 848, ക്രൈം റെക്കോഡ്സ് ബ്യൂറോ 94, പൊലീസ് ട്രെയിനിങ് കോളജ് 50, പൊലീസ് ആസ്ഥാനം 75, വിജിലൻസ് 677, മന്ത്രിമാരുടെ സുരക്ഷാ ജീവനക്കാർ 230, മിനിസ്റ്റീരിയൽ ജീവനക്കാർ 296, ക്യാമ്പ് ഫോളോവേഴ്സ് 298, ടെക്നിക്കൽ ജീവനക്കാർ 126, റിസർവ് 5246 എന്നിങ്ങനെ 56,526 പൊലീസുകാർക്കാണ് തുക അനുവദിക്കേണ്ടത്.
മിനിസ്റ്റീരിയൽ, ടെക്നിക്കൽ, ക്യാമ്പ് ഫോളോവേഴ്സ് എന്നിവർക്ക് ഫീഡിങ് ചാർജ് മാത്രം ലഭ്യമാക്കണമെന്നാണ് ശിപാർശ. തമിഴ്നാട് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ ഡ്യൂട്ടിയിയിൽ പൊലീസുകാർക്ക് പ്രത്യേക അലവൻസ് അനുവദിച്ചിരുന്നു. ഇതേ ആവശ്യം ആരോഗ്യ, ഫയർഫോഴ്സ് ജീവനക്കാരും ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.