Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസിൽ...

പോക്സോ കേസിൽ സ്ത്രീക്ക് 20 വർഷം കഠിന തടവ്

text_fields
bookmark_border
പോക്സോ കേസിൽ സ്ത്രീക്ക് 20 വർഷം കഠിന തടവ്
cancel

തൃശൂർ: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 48കാരിക്ക്​ 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. തിരുവില്വാമല സ്വദേശിനി ഷീലയെയാണ് തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്​.

പോക്സോ നിയമം 06, 05 (എം) പ്രകാരം 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ഇന്ത്യൻ ശിക്ഷ നിയമം 377 പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ്​ ശിക്ഷ. ശിക്ഷ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടക്കാത്ത പക്ഷം പത്തുമാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴ തുക അടച്ചാൽ സി.ആർ.പി.സി 357 വകുപ്പ് പ്രകാരം ഇരക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു​.

2017ലാണ് കേസിനാസ്പദമായ സംഭവം. ഹിന്ദി ട്യൂഷനുവേണ്ടി വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്​. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailPocso
News Summary - Pocso court sends Woman jail for 20 years
Next Story