3500 കോടി വായ്പ: പി.എൻ.ബി പിന്മാറിയിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് 3500 കോടി വായ്പയെടുക്കാൻ നടപടികൾ പുരോഗമിക്കുന്നു. കൺസോർട്യത്തിൽനിന്ന് പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) പിന്മാറിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഒരാഴ്ചക്കുള്ളിൽ വായ്പ തരപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കെ.എസ്.ആർ.ടി.സി എം.ഡി എ. ഹേമചന്ദ്രൻ പറഞ്ഞു.
ഇൗ മാസാദ്യം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ബാങ്ക് കൺസോർട്യം പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നുള്ള രണ്ട് മുതിർന്ന ഉദ്യോഗസ്ഥരാണ് യോഗത്തിൽ പെങ്കടുത്തത്. ബാങ്കുകൾക്ക് എെന്തങ്കിലും വിമുഖതയുണ്ടെങ്കിൽ തുറന്നുപറയാൻ അവസരമുണ്ടായിരിക്കെ ആരും അത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടില്ല. മാത്രമല്ല, വായ്പക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നീരവ് മോദി വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരിൽ പലരെയും സ്ഥലം മാറ്റിയിരുന്നു. ഇതിനെതുടർന്ന് വായ്പ അനുവദിക്കുന്നതിലടക്കം വൈകൽ നേരിട്ടതാകാം നിലവിലെ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ പ്രായം ഉയർത്തലും അടുത്ത രണ്ട് വർഷത്തേക്ക് മറ്റ് ബാങ്കുകളിൽനിന്ന് വായ്പയെടുക്കലിനുള്ള നിയന്ത്രണവുമടക്കം നിരവധി ഉപാധികളാണ് കൺസോർട്യം വായ്പ അനുവദിക്കുന്നതിന് ബാങ്കുകൾ മുന്നോട്ടുവെച്ചിരുന്നത്. ഇതിൽ പെൻഷൻ പ്രായം ഉയർത്തലിന് സർക്കാർ ആദ്യം തയാറായിരുന്നില്ല. എന്നാൽ, വായ്പയുടെ അനിവാര്യത ബോധ്യപ്പെട്ട് വിഷയം ഇടതുമുന്നണിയിൽ അവതരിപ്പിച്ച് ഘടകകക്ഷികളുടെ പിന്തുണനേടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. വിഷയം ചർച്ചചെയ്യുന്നുണ്ടെന്ന് ശനിയാഴ്ച മന്ത്രി എ.കെ. ശശീന്ദ്രനും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് വായ്പകൾക്കുള്ള നിയന്ത്രണമുൾപ്പെടെയുള്ള നിബന്ധനകൾക്ക് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. കൺസോർട്യം ലീഡറായ എസ്.ബി.െഎ വായ്പക്ക് അനുമതി നൽകുന്നതോടെ അതിെൻറ ചുവടുപിടിച്ച് മറ്റ് ബാങ്കുകളും മുന്നോട്ടുവരുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ.
നിലവിൽ 12 ശതമാനം പലിശക്ക് 3200 കോടിരൂപയുടെ ഹ്രസ്വകാല വായ്പ ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് കെ.എസ്.ആർ.ടി.സി വാങ്ങിയിട്ടുണ്ട്്. എട്ടുവർഷം കാലയളവ് നിശ്ചയിച്ചിട്ടുള്ള ഇൗ വായ്പ ഭാരിച്ച ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്കുണ്ടാക്കുന്നത്. പ്രതിദിനം മൂന്ന് കോടി രൂപയാണ് ഇതിെൻറ തിരിച്ചടവിനായി മാത്രം വേണ്ടിവരുന്നത്. സർക്കാർ ഉദ്ദേശിക്കുന്ന രൂപത്തിൽ ഒമ്പത് ശതമാനം പലിശക്ക് 22 വർഷത്തേക്ക് ബാങ്ക് കൺസോർട്യത്തിൽനിന്ന് 3500 കോടി വായ്പ ലഭിച്ചാൽ ആദ്യ വായ്പ തീർക്കാനാകും. മാത്രമല്ല പലിശ 12 ശതമാനത്തിൽനിന്ന് ഒമ്പത് ശതമാനത്തിലേക്ക് കുറയുന്നതോടെ പ്രതിദിനം അടവിന് വേണ്ടിവരുന്ന തുക മൂന്ന് കോടിയിൽനിന്ന് 96 ലക്ഷമായി കുറയും. പ്രതിമാസ പലിശ ഇനത്തിൽ മാത്രം 68 കോടി രൂപയാണ് കുറഞ്ഞുകിട്ടുക. ഒരു മാസം ശമ്പളം നൽകാൻ 70 കോടി രൂപ വേണ്ട സാഹചര്യത്തിലാണ് പലശയിളവിലൂടെ പ്രതിമാസം ഇത്രയും തുക ലാഭിക്കാനാവുന്നത് ആശ്വാസമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.