Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എസ്.എഫ് ജില്ലാ...

എം.എസ്.എഫ് ജില്ലാ നേതൃത്വത്തിന്‍റെ കത്ത് ലഭിച്ചില്ലെന്ന് പി.എം.എ സലാം

text_fields
bookmark_border
എം.എസ്.എഫ് ജില്ലാ നേതൃത്വത്തിന്‍റെ കത്ത് ലഭിച്ചില്ലെന്ന് പി.എം.എ സലാം
cancel

മലപ്പുറം: എം.എസ്.എഫ് ജില്ലാ നേതൃത്വത്തിന്‍റെ കത്തുകൾ ലഭിച്ചില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. എം.എസ്.എഫ് നേതാക്കളുടെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കും. പാർട്ടി തീരുമാനത്തിൽ നിലവിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എം.എസ്.എഫ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 11 ജില്ലാ കമ്മിറ്റികൾ കത്തയച്ചുവെന്ന വാർത്ത വന്നിരുന്നു.

പി.കെ.നവാസിനെ മാറ്റിനിർത്തണമെന്നാണ് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടത്. ഹരിത നേതാക്കളെ സംരക്ഷിക്കണമെന്നും ഇവർ കത്തിൽ പറയുന്നു. അതേസമയം, വിവാദങ്ങളിൽ ഹരിത നേതാക്കളുടെ പ്രതികരണം ഇന്നുണ്ടാവുമെന്നാണ് സൂചന. ബുധനാഴ്ച നടക്കുന്ന വാർത്തസമ്മേളനത്തിൽ അവർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയേക്കും.

എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത'യുടെ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് മരവിപ്പിച്ചിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ വനിത കമീഷനിൽ 'ഹരിത' ഭാരവാഹികൾ നൽകിയ പരാതിയുടെ തുടർച്ചയായാണ് നടപടി. സംഘടനയോഗങ്ങൾ അടക്കമുള്ളവയിൽ മോശം പരാമർശങ്ങൾ നടത്തിയ പി.കെ. നവാസ്, മലപ്പുറം ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവരോട് വിശദീകരണം തേടിയിട്ടുമുണ്ട്. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. പിന്നീട് തുടർനടപടികൾ തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വാർത്താക്കുറിപ്പിൽ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:msfPMA Salam
News Summary - PMA Salam said it had not received letters from the MSF district leadership
Next Story