പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ‘വോട്ടുകൃഷി’യാക്കി ബി.ജെ.പി
text_fieldsകോഴിക്കോട്: കേന്ദ്രസർക്കാറിെൻറ പ്രധാനമന്ത്രി കിസാൻ സമ്മാൻനിധിയിലേക്കുള്ള അപ േക്ഷകൾ കൃഷിഭവനുകളിൽ പെരുകുന്നതിനിടെ രാഷ്ട്രീയ മുതലെടുപ്പുമായി ബി.ജെ.പി രംഗത ്ത്. അഞ്ച് ഏക്കറിൽ താഴെ വിസ്തീർണത്തിൽ ഭൂമിയുള്ള കർഷകർക്ക് വർഷംതോറും 6,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതിയാണ് നാട്ടിലെങ്ങും ബി.ജെ.പി ഏറ്റെടുത്തത്. മിക്ക കൃഷിഭവനുകളിലും അപേക്ഷഫോറം വിതരണവും പൂരിപ്പിച്ച് നൽകലും മണിക്കൂറുകേളാളം വരിനിൽക്കുന്ന കർഷകർക്ക് വെള്ളം െകാടുക്കുന്നതുമെല്ലാം ബി.ജെ.പിക്കാരാണ്. ഭൂരിപക്ഷവും അഞ്ച് ഏക്കറിന് താഴെ ഭൂമിയുള്ളവരായതിനാൽ കർഷകർ ഒന്നടങ്കം കൃഷിഭവനുകളിലെത്തുന്നതിനെ തെരഞ്ഞെടുപ്പിന് നിലം ഒരുക്കുന്നതിനുള്ള സുവർണാവസരമായാണ് ബി.ജെ.പി കാണുന്നത്. നേതൃത്വത്തിെൻറ കൃത്യമായ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ. കൃഷിഭവനുകൾക്ക് മുന്നിൽ അപേക്ഷകരുടെ തിരക്ക് അവസാനിക്കുന്നതുവെര ‘സഹായ’ത്തിനായി പ്രവർത്തകരുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്കെല്ലാം 6000 രൂപ നൽകുകയാണെന്നും സംസ്ഥാന സർക്കാർ ഇൗ പദ്ധതി വൈകിപ്പിക്കാൻ ശ്രമം നടത്തിയെന്ന പ്രചാരണവും വ്യാപകമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ബി.ജെ.പി നേതാക്കളടക്കമുള്ളവർ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയെ വാഴ്ത്തിയുള്ള പോസ്റ്റുകൾ നിറക്കുകയാണ്. മറുഭാഗത്ത്, സി.പി.എം അനുഭാവികളായ കർഷകരുടെ അപേക്ഷകൾ കുറവാണെന്നാണ് ചില കൃഷി ഒാഫിസർമാർ പറയുന്നത്. കേരളത്തിൽ കോടിക്കണക്കിന് രൂപ സാമൂഹിക സുരക്ഷ പെൻഷൻ വഴി സംസ്ഥാന സർക്കാർ നൽകുന്നുെണ്ടന്നും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ ആനുകൂല്യം വൈകിപ്പിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നും കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
ആനുകൂല്യം കിട്ടാൻ ഫെബ്രുവരി 25നകം അപേക്ഷിക്കണെമന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതർ വ്യക്മാക്കിയിട്ടുണ്ട്. അപേക്ഷ എന്നുവേണമെങ്കിലും കൃഷിഭവനുകളിൽ സമർപ്പിക്കാം. 2018 ഡിസംബർമുതൽ 2019 മാർച്ച് വരെയുള്ള ആദ്യഗഡു ലഭിക്കണമെങ്കിൽ മാർച്ച് 31ന് മുമ്പ് രജിസ്റ്റർ ചെയ്യണം. അേപക്ഷകരുടെ തിരക്ക് കൂടിയതോടെ കൃഷിഭവനുകളിലെ മറ്റു പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥക്ഷാമമുള്ള ഒാഫിസുകളിലെ ജീവനക്കാർക്ക് ഇരട്ടി ജോലിയുമായി. അപേക്ഷിക്കാൻ ഭൂനികുതി ശീട്ട് ആവശ്യമായതിനാൽ വില്ലേജ്ഒാഫിസുകളിലും തിരക്ക് വർധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.