അവശേഷിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സമയപരിധി നിശ്ചയിച്ച് നശിപ്പിക്കണം -ഹൈകോടതി
text_fieldsകൊച്ചി: നിർമാതാക്കളുെടയും വ്യാപാരികളുെടയും കൈവശമുള്ള അവശേഷിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കണ്ടെത്തി നിശ്ചിത സമയപരിധിക്കകം നശിപ്പിക്കണമെന്ന് ഹൈകോടതി. പരിസ്ഥിതി വകുപ്പിനെക്കൂടി പങ്കെടുപ്പിച്ച് നടത്തുന്ന പ രിശോധനയിലൂടെ കണ്ടെത്തുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സമയപരിധിക്കകം നശിപ്പിക്കാൻ അധികൃതർ പദ്ധതി തയ ാറാക്കുകയും വേണം. പരിശോധന നടത്തുന്ന തീയതിയും സമയവും ഹരജിക്കാരെ മുൻകൂട്ടി അറിയിക്കണമെന്നും ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടു.
പ്ലാസ്റ്റിക് നിരോധനം ചോദ്യം ചെയ്ത് ഓൾ കേരള പ്ലാസ്റ്റിക് ഡീലേഴ്സ് അസോസിയേഷൻ അടക്കം 12 പേർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ സ്റ്റോക്ക് കൈവശം വെച്ചതിെൻറ പേരിൽ നടപടിയെടുക്കരുതെന്ന് ഡിസംബർ 18ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇവ വിൽക്കരുതെന്ന ഉപാധിയോടെയായിരുന്നു ഉത്തരവ്. ജനുവരി 15ന് വീണ്ടും കേസ് പരിഗണിക്കുന്നത് വരെയാണ് ഉത്തരവ് ബാധകമാക്കിയിരുന്നത്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് സമയപരിധി നിശ്ചയിച്ച് നശിപ്പിക്കാൻ ഉത്തരവിട്ടത്.
പ്ലാസ്റ്റിക് നിരോധനത്തിനുള്ള അധികാരം കേന്ദ്ര സർക്കാറിനാണെന്നും സംസ്ഥാന സർക്കാർ നടപടി നിലനിൽക്കുന്നതല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. നിരോധനത്തിന് മുേമ്പ ഉൽപാദിപ്പിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ കാര്യത്തിൽ നിരോധനം സംബന്ധിച്ച ശിപാർശയിൽ പരാമർശമില്ല. സ്റ്റോക്ക് തീർക്കാനുള്ള അവസരം സർക്കാർ നൽകിയിട്ടില്ലെന്നും തങ്ങൾക്കെതിരെ അനാവശ്യ പ്രോസിക്യൂഷൻ നടപടികൾക്ക് സാധ്യതയുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, പ്ലാസ്റ്റിക് നിരോധനം സംസ്ഥാനത്തിെൻറ അധികാരപരിധിയിൽ വരുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി. സ്റ്റോക്ക് ഒഴിപ്പിക്കാൻ ഒരു മാസത്തെ കാലാവധി ഉൽപാദകർക്കും വ്യാപാരികൾക്കും നൽകിയെന്നും ഇത് മതിയായ കാലയളവാണെന്നും പറഞ്ഞു. ഇക്കാര്യം പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.