Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്നുമുതൽ...

ഇന്നുമുതൽ പ്ലാസ്റ്റിക്കിന് പിഴ

text_fields
bookmark_border
plastic-ban-3211119.jpg
cancel
തിരുവനന്തപുരം: നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കുകയോ വില്‍ക്കുകയോ ചെയ്ത ാല്‍ ഇന്നുമുതൽ പിഴ നൽകണം. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് ന ടപടി. ജനുവരി ഒന്നുമുതൽ നിരോധനം നിലവിൽവന്നെങ്കിലും ബോധവത്കരണത്തിെൻറ ഭാഗമാ യി പിഴ ഈടാക്കുന്നതിന് 15 ദിവസം ഇളവ് നല്‍കിയിരുന്നു. ആ ഇളവ് ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചു.

പ്ലാസ്റ്റിക് ക്യാരിബാഗുകൾ പോലുള്ള നിരോധിത ഉൽപന്നങ്ങൾ ജനങ്ങളുടെ പക്കലുണ്ടെങ്കിൽ പിഴ ഈടാക്കില്ല. ഇവ നിർമിക്കുകയും വിപണനം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് പിഴ. ആദ്യ നിയമലംഘനത്തിന് 10,000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25,000 രൂപ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കും. ഒപ്പം സ്ഥാപനത്തിെൻറ നിർമാണ അനുമതിയും പ്രവർത്തന അനുമതിയും റദ്ദാക്കും.

കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല. എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാൻഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic ban in kerala
News Summary - plastic ban in kerala
Next Story