Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
plastic-bag
cancel

തിരുവനന്തപുരം: കടകളിൽ സാധനങ്ങൾ മുൻകൂട്ടി അളന്നുെവക്കുന്ന പ്ലാസ്റ്റിക് കവറുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ധാന്യങ്ങൾ, പയർ വർഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ, മുറിച്ച മത്സ്യ-മാംസാദികൾ എന്നിവ അളന്ന് പാക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്കാണ് ഇളവ്. ബ്രാൻഡഡ് വസ്തുക്കളെയും പൂർണമായും നിരോധനത്തിൽനിന്ന് ഒഴിവാക്കി.

കയറ്റുമതിക്കായി നിർമിച്ച പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ പരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ഉപകരണങ്ങൾ, കേമ്പാസ്റ്റബൾ പ്ലാസ്റ്റിക്കിൽ നിർമിച്ചവ എന്നിവക്കും ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി. വിൽപന കേന്ദ്രങ്ങളിൽ പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾക്ക് നിരോധനം ബാധകമാകും.

ബ്രാൻഡഡ് വസ്തുക്കളെ ഒഴിവാക്കിയെങ്കിലും നിർമാതാക്കൾ എക്സ്റ്റെൻഡഡ് പ്രൊഡ്യൂസേഴ്സ് റെസ്പോൺസിബിലിറ്റി പദ്ധതി (ഇ.പി.ആർ) പ്രകാരം നടപടി സ്വീകരിക്കണം. ബിവറേജസ് കോർപറേഷൻ, കേരഫെഡ്, മിൽമ, ജല അതോറിറ്റി തുടങ്ങിയവ പുറന്തള്ളുന്ന പ്ലാസ്റ്റിക്കിനും ഇ.പി.ആർ നേരത്തേ ബാധകമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ ഇൗ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യണം. ഇ.പി.ആർ സംബന്ധിച്ച് വിശദ മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കും.

പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന വസ്തുക്കൾ സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡിനോട് ശിപാർശ നൽകാൻ ആവശ്യപ്പെട്ടു. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായി നിരോധിക്കും. വ്യക്തികളോ കമ്പനികളോ വ്യവസായമോ സ്ഥാപനമോ ഇത്തരം വസ്തുക്കൾ നിർമിക്കുകയോ കൊണ്ടുപോവുകയോ സൂക്ഷിക്കുകയോ വിൽപന നടത്തുകയോ ചെയ്യാൻ പാടില്ല. പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് കനം നോക്കാതെ നിരോധനമുണ്ട്. ടേബിൾ ഷീറ്റുകളുടെ നിരോധനത്തിൽനിന്ന് ക്ലിങ് ഫിലിം ഒഴിവാക്കി.

തെർമോക്കോൾ, സ്റ്റൈറോഫോം ഉപേയാഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ എന്നിവക്ക് നിരോധനമുണ്ട്. പ്ലാസ്റ്റിക് വാട്ടർ പൗച്ച്, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററിന് താഴെ കുടിവെള്ള കുപ്പികൾ എന്നിവക്കും നിരോധനമുണ്ട്. 500 എം.എല്ലിന് മുകളിൽ വരുന്ന കുടിവെള്ള കുപ്പികൾക്കും എല്ലാ അളവിലുമുള്ള ബ്രാൻഡഡ് ജ്യൂസ് ബോട്ടിലുകൾക്കും ഇ.പി.ആർ ബാധകമാകും.

വ്യാപാരി മാർച്ച് 27ന്
കൊച്ചി: മുന്നൊരുക്കമില്ലാതെ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനം ചെറുകിട, ഇടത്തരം കച്ചവടക്കാരെ ദോഷകരമായി ബാധിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ബദല്‍ സംവിധാനം ഒരുക്കും വരെ സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തില്‍ 27ന് സെക്രേട്ടറിയറ്റ് ധര്‍ണ നടത്തും.

പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന കാര്യത്തില്‍ വിരുദ്ധ അഭിപ്രായമില്ല. എന്നാല്‍, പ്ലാസ്റ്റിക്കിെൻറ ഉപയോഗം ഉടൻ സമ്പൂര്‍ണമായി നിരോധിക്കാന്‍ കഴിയില്ല. അതിന് സമയം ആവശ്യമാണ്. പായ്ക്കിങ് ആവശ്യങ്ങള്‍ക്ക് മറ്റൊരു സംവിധാനം കണ്ടെത്തുന്നതുവരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സാവകാശം അനുവദിക്കണം. പ്രസിഡൻറ് ജോബി വി. ചുങ്കത്ത്, ജന.സെക്രട്ടറി സി.എച്ച്. അലിക്കുട്ടി ഹാജി, ടി.എഫ്. സെബാസ്റ്റ്യന്‍, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPlastic bankerala plastic ban
News Summary - Plastic Ban in Kerala -Kerala News
Next Story