പുഴ ദിശമാറ്റി 8.5 കോടി യൂനിറ്റ് വൈദ്യുതി, 100 കോടി വെള്ളത്തിലാക്കി പദ്ധതി പാളി
text_fieldsതൊടുപുഴ: കല്ലാർ പുഴയിൽനിന്ന് വെള്ളം തിരിച്ചുവിട്ട് െചങ്കുളം അണക്കെട്ടിലെത്തിച്ച് 8.5 കോടി യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ട പദ്ധതി പാളി. അധികൃതരുടെ കെടുകാര്യസ്ഥത മൂലം ഒമ്പത് വർഷംകൊണ്ട് 100 കോടിയോളം രൂപ വെള്ളത്തിലാക്കിയ ശേഷമാണ് ചെങ്കുളം ഓഗ്മെേൻറഷന്‍ പദ്ധതി അവതാളത്തിലായത്.
പാതിവഴിയിൽ നിലച്ചതോടെ പുനരുജ്ജീവിപ്പിക്കാൻ ഒരുവർഷം മുമ്പ് ഒന്നര കോടി മുടക്കി കൺസൽട്ടൻസിയെ നിയോഗിച്ച് തയാറാക്കിയ റിപ്പോർട്ടിലും വൈദ്യുതി വകുപ്പിന് മുന്നോട്ടുപോകാനായില്ല. പുതുതായി അണെക്കേട്ടാ പവർസ്റ്റേഷനോ ആവശ്യമില്ലാത്തതിനാലും പുഴയിൽനിന്ന് വെള്ളം കൊണ്ടുവരാൻ ടണൽ നിർമിച്ചാൽ മതിയെന്നതിനാലും നാലു വർഷംകൊണ്ട് യാഥാർഥ്യമാക്കാൻ കഴിയുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ടണൽ കടന്നുപോകേണ്ടിയിരുന്ന മേഖലയിൽ പലയിടത്തും പാറയുടെ സാന്നിധ്യമില്ലെന്നും മണ്ണിെൻറ ഘടന ദുർബലമെന്നും ജോലി പുരോഗമിക്കവെ കണ്ടെത്തുകയായിരുന്നു.
രൂപകൽപനയിൽ സംഭവിച്ച ഇൗ തകരാർ കണക്കിലെടുക്കാതെ മുേന്നാട്ടുപോയതോടെ കാലതാമസത്തിനും ഒടുവിൽ ജോലികൾ നിർത്തിെവക്കുന്നതിലും കലാശിക്കുകയായിരുന്നു. 2009 ജൂലൈയില്‍ 41.65 കോടി രൂപക്ക് ടെൻഡര്‍ ചെയ്ത പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 81.2 കോടിയായി പിന്നീട് ഉയര്‍ത്തി.
ഒന്നരവർഷമായി കാര്യമായി ജോലിയൊന്നും നടന്നില്ല. അതിനിടെ, നിര്‍മാണം പാതിവഴിയിലായ ടണലിൽ പ്രളയത്തിൽ മണ്ണും കല്ലും ഓലിച്ചിറങ്ങി 500 മീറ്ററോളം ഭാഗം അടഞ്ഞുപോവുകയും ചെയ്തു. 2000 ജനുവരി 14ന് കേന്ദ്രാനുമതി ലഭിച്ചെങ്കിലും ടെൻഡർ നടപടി താമസിച്ചതിലൂടെ മാത്രം 12 കോടിയുടെ നഷ്ടമുണ്ടായി. പദ്ധതി വൈകിയതിലൂടെ പ്രതിവർഷം ഒമ്പത് കോടിയുടെ നഷ്ടം വേറെയും.
ചെങ്കുളം ഡാമിൽ കൂടുതൽ വെള്ളം എത്തിച്ച് വെള്ളത്തൂവലിലെ ചെങ്കുളം വൈദ്യുതി നിലയത്തിൽ ഉൽപാദനം വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. വേനലിൽപോലും ശരാശരി ഉൽപാദനം ഇതിലൂടെ സാധ്യമാകും. കല്ലാർ പുഴയിലെ വെള്ളം ചെങ്കുളം അണക്കെട്ടിലെത്തിക്കാൻ 6.6 കിലോമീറ്ററിൽ ടണൽ തീര്‍ക്കണം. ഇതാണ് കുഴപ്പത്തിലായത്. പള്ളിവാസൽ നിലയത്തിൽനിന്ന് ഉൽപാദന ശേഷം പുറംതള്ളുന്ന വെള്ളം പമ്പ് ചെയ്താണ് ഇപ്പോള്‍ ചെങ്കുളം ഡാമിൽ ജലവിതാനം നിലനിര്‍ത്തുന്നത്. 48 മെഗാവാട്ടാണ് ചെങ്കുളം പവര്ഹൗസിെൻറ പൂര്‍ണ ഉല്പാദന ശേഷി. എന്നാൽ, ശരാശരി 35 മെഗാവാട്ട് മാത്രമാണ് ഉൽപാദനം. നാഷനൽ ഹൈഡ്രോ പവർ കോര്‍പറേഷനാണ് (എൻ.എച്ച്.പി.സി) പദ്ധതി യാഥാർഥ്യമാക്കാൻ 2017 േമയ് 31ന് നിർദേശങ്ങൾ സമർപ്പിച്ചത്. ടണലിെൻറ ഒന്നാമത്തെ പ്രവേശന തുരങ്കം പാറയില്ലാത്തതിനാല്‍ ഉപേക്ഷിക്കണമെന്നതടക്കം നിർദേശങ്ങളാണ് ഇവർ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.