പിറവം പള്ളി: സർക്കാർ കൂടുതൽ സമയം തേടി
text_fieldsകൊച്ചി: പിറവം സെൻറ് മേരീസ് വലിയ പള്ളിയുമായി ബന്ധപ്പെട്ട ചാപ്പലുകളുടെ ഉടമസ്ഥത സംബന്ധിച്ച് അറിയിക്കാൻ സർക്കാർ ഹൈകോടതിയോട് കൂടുതൽ സമയം തേടി. പള്ളിയുടെ ആസ്തികളും ചാപ്പലുകളും ആരുടെ കൈവശമാണെന്ന് ഒരാഴ്ചക്കകം അറിയിക്കാൻ എറണാകുളം ജില്ല കലക്ടർക്ക് ഒക്ടോബർ ഒന്നിന് ഹൈകോടതി നിർദേശം നൽകിയിരുന്നു.
എന്നാൽ, ബുധനാഴ്ച കേസ് പരിഗണിക്കവേ പള്ളിക്ക് കീഴിൽ 11 ചാപ്പലുകളുണ്ടെന്ന് അറിയിച്ച കലക്ടർ മറ്റ് വിവരങ്ങൾ ലഭ്യമാക്കാൻ കൂടുതൽ സമയം തേടുകയായിരുന്നു. പള്ളിയും പരിസര പ്രദേശങ്ങളും സമാധാനാന്തരീക്ഷത്തിലാണെന്നും അറിയിച്ചു. തുടർന്ന് കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എ. എം. ഷഫീഖ്, ജസ്റ്റിസ് അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മാറ്റി.
സുപ്രീം കോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയിൽ ആരാധന നടത്താൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒാർത്തഡോക്സ് വിഭാഗം നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.