Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറവം പള്ളി: സമവായ...

പിറവം പള്ളി: സമവായ ചർച്ച സുപ്രീംകോടതി തന്നെ അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
പിറവം പള്ളി: സമവായ ചർച്ച സുപ്രീംകോടതി തന്നെ അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പിറവം പള്ളി തർക്ക കേസിൽ സമവായ ചർച്ചകൾ സുപ്രീംകോടതി തന്നെ അംഗീക രിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞദിവസം കേസിൽ ചോദ്യങ്ങൾ ഉന്നയിച്ച അതേ ൈഹകോടതി ബെഞ്ച് തന്നെ പിറവം പള്ളിക്കേസ് ഹരജി തള്ളിയിരുന്നു. കോടതി ചോദ്യങ്ങൾ ചോദിക്കുന്നത് വിമർശനമായി എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പിറവം പള്ളി തർക്ക കേസിൽ സംസ്ഥാന സർക്കാറിെനതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഒാർത്തഡോക്സ് സഭ നൽകിയ ഹരജി നവംബർ 19ന് സുപ്രീംകോടതി തള്ളിയതാണ്. മതവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിയലക്ഷ്യ നടപടി എടുക്കുന്നത് ഗുണകരമാവില്ലെന്നാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

കേസിൽ സമവായ ശ്രമങ്ങൾ നടക്കുന്നത് സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എം.കെ. ജോൺ ഉൾപ്പെടെ 2018 നവംബർ രണ്ടിന് നൽകിയ ഹരജി പരിഗണിച്ച സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് സമവായ ചർച്ചകൾ നടക്കുെന്നന്ന് രേഖപ്പെടുത്തി 2019 മാർച്ചിലേക്ക് മാറ്റി. മദൻ ലോക്കൂർ, എം.എഫ്. ഖാണ്ഠേക്കർ, ആർ. സുഭാഷ് റെഡ്ഡി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഇത് വിധിച്ചത്.

പള്ളി േകസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാരോപിച്ചും ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയും വന്ന ഹരജിയും നവംബർ 16ന് ഹൈകോടതി തള്ളി. സർക്കാറിനെ വിമർശിെച്ചന്ന് മാധ്യമങ്ങൾ പരാമർശിച്ച അതേ ബെഞ്ചാണ് തള്ളിയത്. ശബരിമലയിലെയും പിറവം പള്ളിയിലെയും കേസുകൾ തികച്ചും വ്യത്യസ്തമാണെന്നാണ് കോടതി പറഞ്ഞത്. ഇൗ പറയുന്ന കേസുകളിൽ സംസ്ഥാന സർക്കാർ കക്ഷിയുമല്ല. ഹൈകോടതി ചോദ്യം ചോദിക്കുന്നത് വിമർശമായി എടുക്കേണ്ടതില്ല. ചോദ്യം വന്നയുടനെ കോടതിയുടെ നിലപാടാണ് അതെന്ന് തെറ്റിദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് കൊടുക്കും. പിന്നീട് വരുന്ന കോടതി നിലപാടിൽ ഇൗ ചോദ്യത്തിെൻറ ഒരു പ്രതിഫലനവും ഉണ്ടാവില്ല.
കോടതി വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ ഇത് മനസ്സിലാക്കണം. കുറച്ച് എരിവ് പകരാനായി കൊടുക്കുന്നത് സ്വാഭാവികമായി കണ്ടാൽമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല, പിറവം പള്ളി കേസുകൾ ഒരുപോലെ കണ്ട ജഡ്ജിയോട് സഹതാപം –കാനം
തൃശൂർ: ശബരിമല, പിറവം പള്ളി വിഷയങ്ങൾ ഒരേ പോലെ കണ്ട കേരള ഹൈകോടതി ജഡ്ജിയോട് സഹതാപം മാത്രമെ ഉള്ളൂ എന്ന് വാർത്തസമ്മേളനത്തിൽ സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ. പിറവം പള്ളി വിധി നടപ്പാക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹൈകോടതി നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് കാനം ഹൈകോടതിക്കെതിക്കെതിരെ ആഞ്ഞടിച്ചത്. തൃശൂരിൽ സി.പി.െഎ ജില്ല കമ്മിറ്റി ഒാഫിസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം.

‘നിയമത്തെക്കുറിച്ച് സാമാന്യ ബോധമുള്ളവർക്ക് അറിയാം, ഒരു കേസിൽ സർക്കാർ കക്ഷിയാണെങ്കിൽ അത് നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സർക്കാറും ദേവസ്വം ബോർഡുമാണ് ഒന്നും രണ്ടും കക്ഷികൾ. കോടതി ഭരണഘടന സ്ഥാപനമായതിനാൽ വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. പിറവം പള്ളി കേസ് ഓർത്തഡോക്സ് സഭയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ്. ഇതിനെ രണ്ടിനെയും ഒരു പോലെ കാണുന്ന ജഡ്ജിമാരെ കുറിച്ച് സഹതാപം മാത്രമെ ഉള്ളൂ’- കാനം പരിഹസിച്ചു. ‘പിറവം പള്ളി വിഷയത്തിൽ കാണിക്കുന്ന ജാഗ്രത മറ്റുള്ളതിൽ കാണിക്കാത്തതെന്തെന്ന് ചോദിച്ച ഹൈകോടതി പരാമർശം ദൗർഭാഗ്യകരമാണ്. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാറിനെപ്പോലെ ഹൈകോടതിക്കുമുണ്ട്- അേദ്ദഹം ഒാർമിപ്പിച്ചു. സുപ്രീംകോടതി വിധിക്കെതിരെ സമരം നടന്നാൽ പിന്നെ എന്താണ് ചെയ്യുകയെന്ന് ശബരിമലയിലെ പൊലീസ് നടപടിയെ ന്യായീകരിച്ച് അദ്ദേഹം ചോദിച്ചു.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാറിെൻറ നിലപാടിൽ സി.പി.ഐ കൗൺസിലിൽ അഭിപ്രായഭിന്നതയുണ്ടെന്ന വാർത്തകൾ തെറ്റാണ്. ഒരു യോഗത്തിൽ പലവിധ അഭിപ്രായങ്ങൾ വരും. അത് തീരുമാനമല്ല. ഇടതുമുന്നണി കൂട്ടായാലോചിച്ചെടുത്ത നടപടികളാണ് സർക്കാർ ചെയ്യുന്നത്. ഇക്കാര്യത്തിൽ ഇടതുമുന്നണിക്കകത്തും അഭിപ്രായവ്യത്യാസങ്ങളില്ല. ഇടതുമുന്നണിക്ക് വേണ്ടി യോജിച്ച പ്രവർത്തനമാണ് സർക്കാറിേൻറത്. കാര്യങ്ങൾ തുറന്ന് പറയാൻ കഴിയുന്ന പാർട്ടിയും ആളുകളുമാണ് സി.പി.ഐ എന്നും ഇടതുമുന്നണിയിൽ ഒരു പ്രശ്നവുമില്ലെന്നും ശബരിമല വിഷയത്തിൽ സി.പി.ഐയെ പോലും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല‍യുടെ ആക്ഷേപത്തിന് മറുപടിയായി കാനം പറഞ്ഞു. ഡിസംബർ ഒന്ന് മുതൽ 23 വരെ 1200 ലോക്കൽ കമ്മിറ്റി കേന്ദ്രങ്ങളിൽ നവോത്ഥാന കുടുംബസദസ്സുകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspiravam palli issuePinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - piravam palli issue- kerala news
Next Story