മാർക്ക് ദാനം: അതൃപ്തിയറിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സർവകലാശാലകളിലെ മാർക്ക് ദാന വിഷയത്തിൽ അതൃപ്തിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൈക്ക ാട് ഗസ്റ്റ് ഹൗസിൽ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർക്ക് ദാന വിവാദത് തിലുടെ സർവകലാശാലകൾ സ്വയം അപഹാസ്യരായി. പരീക്ഷകളുടെ രഹസ്യസ്വഭാവം സർവകലാശാലകൾ നഷ്ടപ്പെടുത്തി. പാസ്വേർഡുകൾക്ക് പകരം ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായങ്ങൾക്ക് അനുയോജ്യമായവിധത്തിൽ വിദ്യാർഥികളെ രൂപപ്പെടുത്തുന്ന കോഴ്‌സുകൾ കേരളത്തിലെ സർവകലാശാലകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു സർവകലാശാലയിൽ പഠിക്കുന്ന കുട്ടിക്ക് അവരുടെ സൗകര്യാർഥം മറ്റൊരു സർവകലാശാലയിൽ സെമസ്റ്റർ തുടരാനാവുന്ന സ്ഥിതി പരിശോധിക്കണം. കേരളത്തിൽനിന്നുള്ള നഴ്‌സുമാർക്കായി നിരവധി വിദേശ രാജ്യങ്ങളിൽനിന്ന് ബന്ധപ്പെടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ നഴ്സിങ് കോളജുകളിൽ ഇംഗ്ലീഷിന് പുറമെ മറ്റ് വിദേശഭാഷകൾ പഠിപ്പിക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള, എം.ജി, കുസാറ്റ്, കാലിക്കറ്റ്, ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ്, ആരോഗ്യ സർവകലാശാല, ശ്രീശങ്കര സർവകലാശാല, കേരള കാർഷിക സർവകലാശാല, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, മലയാളം സർവകലാശാല, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, കേരള കലാമണ്ഡലം, കണ്ണൂർ സർവകലാശാല, നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിലെ വൈസ് ചാൻസലർമാർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.