ക്ഷീരകർഷകർക്ക് ക്ഷേമം, വനമേഖലയിൽ കരുതൽ
text_fieldsനേട്ടങ്ങൾ
● ക്ഷീരകർഷക പെൻഷൻ 1,100 രൂപയാക്കി
● കേരളത്തിെൻറ ക്ഷീരോൽപാദക മേഖലയിൽ രണ്ടു വർഷംകൊണ്ട് സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യമാണ് ക്ഷീരവികസന വകുപ്പിനുള്ളത്.
● വനമേഖലയിലെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്ന പദ്ധതി പൂർത്തീകരിക്കും
● കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കണ്ടൽക്കാടുകെള ബന്ധപ്പെടുത്തി ഇക്കോ ടൂറിസം സർക്യൂട്ട് സ്ഥാപിക്കും.
● നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കാട്ടിനുള്ളിലേക്ക് തുരത്തുന്ന കുങ്കിയാനകളായി കൂടുതൽ ആനകൾക്ക് പരിശീലനം.
● ചെക്ക്പോസ്റ്റുകളിൽ പാൽ ഗുണമേന്മ പരിശോധനക്കായി സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കും.
● കടക്കെണിയിലായ ക്ഷീരകർഷകർക്ക് പ്രത്യേക കടാശ്വാസപദ്ധതി. ഇതിനായി അഞ്ചുകോ
ടി അനുവദിച്ചു.
● തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ പാൽ ഉൽപാദന വർധന ലക്ഷ്യമിട്ട് ക്ഷീരഗ്രാമം പദ്ധതി.
● 4,943 പേർക്ക് പുതുതായി ക്ഷീരകർഷക ക്ഷേമനിധി പെൻഷൻ
● കാലിത്തീറ്റയുടെയും കുടിവെള്ളത്തി െൻറയും ഗുണമേന്മ പരിശോധിക്കുന്നതിനായി എൻ.എ.ബി.എൽ അക്രഡിറ്റേഷനോടുകൂടിയ സ്റ്റേറ്റ് െഡയറി ലാബ് പ്രവർത്തനം സജ്ജമാക്കി. കാസർകോട്ട് മേഖല ലാബ് ആരംഭിച്ചു.
● 1,470 ഹെക്ടർ സ്ഥലത്ത് അധികമായി തീറ്റപ്പുൽകൃഷി വ്യാപിപ്പിച്ചു.
● തീറ്റപ്പുൽകൃഷി വ്യാപനത്തിനായി അഞ്ചിൽ കുറയാത്ത സ്ത്രീകൾ ഉൾപ്പെടുന്ന ഗോപാലിക ഗ്രൂപ്പുകൾ.
● യുവസംരംഭകരെക്കൂടി ആകർഷിക്കത്തക്ക വിധത്തിൽ എം.എസ്.ഡി.പി, ഐ.ഡി.ഡി.പി പദ്ധതി നടപ്പാക്കാൻ 38.92 കോടി.
● വയനാട്, മൂന്നാർ വനമേഖലകളിൽ വന്യജീവികളുടെ സാന്നിധ്യം അറിയിക്കാൻ എസ്.എം.എസ് അലർട്ട് സംവിധാനം നടപ്പാക്കി.
● 1,875 ക്ഷീരകർഷകർക്ക് െഡയറിഫാം ആധുനികവത്കരണത്തിന് ധനസഹായം.
● സംസ്ഥാനത്തെ രണ്ടരലക്ഷം ക്ഷീരകർഷകർക്ക് സബ്സിഡിയായി 12.5 കോടി നൽകി
● ക്ഷീരകർഷകർക്ക് വരൾച്ച ദുരിതാശ്വാസ സഹായപദ്ധതിയായി വയ്ക്കോലിനും പച്ചപ്പുല്ലിനും ഗതാഗത സബ്സിഡി നടപ്പാക്കിവരുന്നു.
● ക്ഷീരമേഖലയിലെ പ്രശ്നങ്ങൾ സമഗ്രമായി ചർച്ചചെയ്ത് ക്ഷീരകർഷക പാർലമെൻറ് പട്ടാമ്പിയിൽ ചേർന്നു.
● സംസ്ഥാനത്ത് മുഴുവൻ കന്നുകാലികളെയും ഇൻഷുർ ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു
● കുട്ടനാട് മേഖലയിൽ പക്ഷിപ്പനിമൂലം നഷ്ടം സംഭവിച്ച താറാവ് കർഷകർക്ക് 12 കോടി രൂപ ധനസഹായം നൽകി.
● കറവയന്ത്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.