Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേട്ടങ്ങളേറെ;...

നേട്ടങ്ങളേറെ; അബദ്ധങ്ങൾ മുഴച്ചു നിൽക്കുന്നു

text_fields
bookmark_border
നേട്ടങ്ങളേറെ; അബദ്ധങ്ങൾ മുഴച്ചു നിൽക്കുന്നു
cancel

എൽ.ഡി.എഫിന്‍റെ വാഗ്ദാനവും സർക്കാറിന്‍റെ പ്രവർത്തനവുമായി തട്ടിച്ചുനോക്കാൻ ഒരു വർഷം കൊണ്ട് കഴിയില്ല. എങ്കിലും വാഗ്ദാനങ്ങൾ പാലിക്കുന്നതിെൻറ തോത് കുറവ്. പല വലിയ തെറ്റുകളും സർക്കാറിൽനിന്നുണ്ടായി. ഒപ്പം പ്രതീക്ഷ നൽകുന്ന ചില കാര്യങ്ങൾ ചെയ്യാനും സർക്കാറിന് സാധിച്ചു.

ഭരണപരമായ അബദ്ധങ്ങൾ പലേടത്തും മുഴച്ചു നിൽക്കുന്നു.  ഇ.പി. ജയരാജനെയും എം.എം. മണിയേയും മന്ത്രിമാരാക്കിയത്, ടി.പി. സെൻകുമാറിെൻറ വിഷയം കൈകാര്യം ചെയ്ത രീതി,  മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. വിലക്കയറ്റം തടയാനോ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കഴിയുന്നില്ല. പരിസ്ഥിതി വിഷയങ്ങളിലും പിടിപ്പുകേടുണ്ട്. അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാൻ ഒരുഘട്ടത്തിൽ തീരുമാനിച്ചത്, വിഴിഞ്ഞം പദ്ധതി അബദ്ധമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുേമ്പാഴും അതുമായി മുന്നോട്ടു പോകുന്നത് -ഇതൊക്കെ അതിന് തെളിവാണ്. ഉപദേഷ്ടാക്കളും പരിക്കേൽപിച്ചു.  ഉപദേഷ്ടാക്കൾ പ്രശസ്തരാകണമെന്നില്ല. ജനബന്ധവും അക്കാദമിക മൂല്യവും വിഷയവൈദഗ്ധ്യവുമാണ് ഉപദേഷ്ടാക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകേണ്ടത്. അക്കാര്യത്തിൽ പൊരുത്തക്കേടും വിവാദവും വരുത്തിവെച്ചു.

 നേട്ടങ്ങൾ എടുത്തുകാണിക്കാൻ സർക്കാറിന് കഴിയും.  മലയാളം എല്ലാ സ്കൂളുകളിലും നിർബന്ധമാക്കുന്ന ഒാർഡിനൻസ്, സെക്രേട്ടറിയറ്റിലും വകുപ്പുകളിലും മലയാളഭാഷ ഉപയോഗിക്കണമെന്ന നിർദേശം എന്നിവ ശ്രദ്ധേയം. പല സർക്കാറുകളും മടിച്ചുനിന്ന കാര്യമാണത്.  ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണെന്ന് തോന്നുന്നു.  പൊതുവിദ്യാലയങ്ങളുടെ പ്രവർത്തന മേന്മ മെച്ചപ്പെടുത്തുന്നതു വഴി സ്വകാര്യ വിദ്യാഭ്യാസം നിരുത്സാഹപ്പെടുത്താനുള്ള ചില ശ്രമങ്ങളെങ്കിലൂം നടക്കുന്നു. സ്വകാര്യ വിദ്യാഭ്യാസം ഇല്ലാതാക്കാൻ കഴിയില്ലെങ്കിലൂം പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുന്നതാണ് അതിലെ നന്മ. വീടില്ലാത്തവർക്ക് വീട് നൽകാനുള്ള നടപടികൾ,  ആർദ്രം ചികിത്സാ പദ്ധതി, ആരോഗ്യ ഇൻഷുറൻസ്, ശൗചാലയ നിർമാണം എന്നിവയും എടുത്തു പറയണം. ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനം മെച്ചപ്പെടുന്നു. പൊതുമരാമത്തിലും നല്ല പ്രവർത്തനം നടക്കുന്നു.

സർക്കാർ പരിഹരിച്ചെടുക്കേണ്ടതും  സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നതുമായ ഒേട്ടറെ കാര്യങ്ങളുണ്ട്. എന്നാൽ, ഇൗ സർക്കാറിനെ വിമർശനാത്മകമായും ഒപ്പം അനുഭാവപൂർവമായും വിലയിരുത്തുകയാണ് വേണ്ടതെന്നു തോന്നുന്നു. അങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത് ദേശീയ സാഹചര്യങ്ങളാണ്. പകരം വെക്കാൻ മെറ്റന്ത് എന്ന ചോദ്യമാണ് പാർട്ടിലൈൻ പിന്തുടരാത്ത എന്നെപ്പോലുള്ളയാളുകൾക്ക് മുമ്പിലുള്ള ചോദ്യം. തെറ്റുകളെ വിമർശിക്കുകയും ഗുണപരമായതിനെ പിന്തുണക്കുകയും ചെയ്യുേമ്പാൾ, അത് നല്ല നിലക്ക് സ്വീകരിക്കാനും സർക്കാർ തയാറാകേണ്ടതുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - pinarayi's govt
Next Story