വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെൻറയും ടി. കമലയുടെയും മകൾ ടി. വീണയും ഡി.വൈ. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡൻറ് അഡ്വ. പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി.
മുഖ്യമന്ത്രി പിണറായി വിജയെൻറയും ഭാര്യ ടി. കമലയുടെയും മറ്റ് അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ രാവിലെ 10.30ന് വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. റിയാസിെൻറ മാതാപിതാക്കളായ പി.എം. അബ്ദുൽ ഖാദറും മാതാവ് കെ.എം. ആയിഷാ ബീവിയും 65 വയസ്സ് കഴിഞ്ഞതിനാൽ കോവിഡ് മാനദണ്ഡം പാലിച്ച് തിരുവനന്തപുരത്തേക്ക് വന്നില്ല.
ക്ലിഫ് ഹൗസിന് ചുറ്റം ധാരാളം മന്ത്രിമാർ താമസിക്കുന്നുെണ്ടങ്കിലും പിണറായിയുടെ വിശ്വസ്തനായ ഇ.പി. ജയരാജൻ മാത്രമാണ് കുടുംബസമ്മേതം പെങ്കടുത്തത്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള സി.പി.എം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണൻനായരും ജില്ലാ സെക്രേട്ടറിയറ്റംഗവും ടൈറ്റാനിയം ചെയർമാനുമായ എ.എ. റഷീദും കുടുംബസമ്മേതം പെങ്കടുത്തു. റിയാസിെൻറ പിതാവിെൻറ ജ്യേഷ്ഠെൻറ മക്കളടക്കം കുറച്ചുപേർ മാത്രമാണ് പെങ്കടുത്തത്.
ആദ്യം വിവാഹരജിസ്റ്ററിൽ ഒപ്പുവെച്ചശേഷം ഇരുവരും മാലചാർത്തി താലി കെട്ടിയതോടെ ചടങ്ങ് അവസാനിച്ചു. തുടർന്ന് നടന്ന ഉച്ചഭക്ഷണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭാര്യയും സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭാര്യയും എം.എ. ബേബിയും ഭാര്യയും നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരും പെങ്കടുത്തു.
ഭക്ഷണത്തിന് നോൺവെജായിരുന്നു മെനു. ഇരുവർക്കും യുവ രാഷ്ട്രീയക്കാർ ഉൾപ്പെടെ നാനാതുറകളിൽപെട്ടവർ സമൂഹമാധ്യമത്തിലൂടെ ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.