രാജേന്ദ്രെൻറ വീട് പട്ടയഭൂമിയിൽ –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രെൻറ വീട് പട്ടയഭൂമിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാറിലെ കൈയേറ്റപ്രശ്നം ചർച്ചചെയ്യാൻ ചേർന്ന യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കെവയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എം.എൽ.എക്ക് കൈയേറ്റമുണ്ടെന്നത് പണ്ടേയുള്ള ആരോപണമാണ്. എന്നാൽ, അദ്ദേഹത്തിെൻറ വീട് പട്ടയഭൂമിയിലാണെന്ന് പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്. രാജേന്ദ്രന് മുമ്പ് എം.എൽ.എ ആയിരുന്ന ഗണപതിയുടെ കുടുംബത്തിെൻറ വീട് കൈയേറ്റഭൂമിയിലാെണന്നാണ് ഇപ്പോൾ പറയുന്നത്.
ആരുടെയും കാലുവെട്ടണമെന്നോ അടിച്ചൊടിക്കണമെന്നോ ഒന്നും താൻ പറഞ്ഞിട്ടില്ലെന്നാണ് രാജേന്ദ്രൻ യോഗത്തിൽ പറഞ്ഞത്. ഇക്കാര്യത്തിൽ സബ്കലക്ടറും ഒന്നും പറഞ്ഞില്ല. എന്തും സൃഷ്ടിക്കാൻ വൈഭവമുള്ളവർ മാധ്യമപ്രവർത്തകരുടെ കൂട്ടത്തിലുണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.