കരയാൻ ഇനി കണ്ണീരില്ല സാർ...
text_fieldsകൽപറ്റ: ‘‘കരയാൻ ഇനി കണ്ണീർപോലും ബാക്കിയില്ല സാറേ, എല്ലാം പോയി. ആകെയുണ്ടായിരുന്നത് വ ീടും 20 സെൻറ് സ്ഥലവും. മൂന്നു പെൺകുട്ടികളാ, ആൺമക്കളില്ല -പുത്തുമല സ്വദേശി കിളിയൻ ആയി ഷ മുഖ്യമന്ത്രിയോട് സങ്കടക്കണ്ണീർ പൊഴിക്കുമ്പോൾ, കണ്ടുനിന്നവരുടെ കണ്ണുകളിലും കണ് ണീർ പൊടിയുന്നുണ്ടായിരുന്നു. പുത്തുമല സ്വദേശികളായ കമലയും, ജ്യേഷ്ഠനെയും പ്രിയപ്പെട ്ടവരെയും ഉരുളെടുത്ത ചോലശ്ശേരി ഹംസയും ഉരുൾപൊട്ടിയുണ്ടായ സങ്കടക്കഥ കണ്ണീരണിഞ്ഞ് മുഖ്യമന്ത്രിക്കു മുന്നിൽ വിവരിച്ചു.
നിനച്ചിരിക്കാതെ എത്തിയ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ സന്ദർശനം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ഇന്നലെവരെ സ്വന്തം വീടുകളിൽ അന്തിയുറങ്ങിയവർ, ഇന്ന് മേൽവിലാസമില്ലാതെ ഇനിയെന്ത് എന്ന ചോദ്യചിഹ്നവുമായി ക്യാമ്പുകളിലാണ്. 50ഓളം കുടുംബങ്ങളാണ് ഒറ്റയടിക്ക് വഴിയാധാരമായത്. തിങ്കളാഴ്ച പ്രിയ നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനു പിന്നാലെയാണ് സാന്ത്വന വാക്കുകളുമായി ഇവർക്കിടയിലേക്ക് മുഖ്യമന്ത്രിയും സംഘവുമെത്തുന്നത്.
രാവിലെതന്നെ പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളിൽ, ഉറ്റവരെയും ഉടയവരെയും ആയുസ്സിെൻറ അധ്വാനവും നഷ്ടപ്പെട്ടവർ മുഖ്യനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. 11ഓടെയായിരുന്നു ഇവർക്കിടയിലേക്ക് പിണറായി വിജയനെത്തുന്നത്. അതിജീവനത്തിനായി ഒന്നിച്ചുനിൽക്കാമെന്നും സർക്കാർ ഒപ്പമുണ്ടെന്നുമുള്ള വാക്കുകൾ ഇവർക്ക് നൽകിയത് പ്രത്യാശയുടെ വെട്ടമാണ്. പിന്നാലെ ദുരിതബാധിതരുടെ ഇടയിലേക്കിറങ്ങിയ പലരുടെയും സങ്കടങ്ങൾ കേട്ടു. പിന്നാലെ നേരെ വാഹനത്തിലേക്ക്.
ഇതിനിടെ കാത്തിരുന്ന പലരും തങ്ങളുടെ സങ്കടം നേരിട്ടുപറയാനാവാത്തതിെൻറ പ്രതിഷേധം പരസ്യമാക്കി. ഇതോടെ ഇവർക്ക് മുഖ്യമന്ത്രിയെ കാണാനുള്ള സൗകര്യമൊരുക്കി. അദ്ദേഹത്തിെൻറ വാഹനത്തിെൻറ അടുത്തേക്ക് ചെന്നായിരുന്നു പലരും തങ്ങളുടെ സങ്കടങ്ങൾ പങ്കുവെച്ചത്.
എല്ലാവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളു. നഷ്ടപ്പെട്ടവരെ ഇനി തിരിച്ചുകിട്ടില്ലല്ലോ, ഞങ്ങൾക്ക് മാറിത്താമസിക്കാൻ കുറച്ച് സ്ഥലവും ഒരു വീടും. അതു മാത്രം മതി ഞങ്ങൾക്ക്. ജീവിക്കാൻ ഞങ്ങൾ എന്തെങ്കിലും ചെയ്തോളാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.