മലയാളം നിർബന്ധമാക്കുന്നത് ന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിച്ചുകൊണ്ട്- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കന്നട ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിച്ചുകൊണ്ടാണ് സ്കൂളുകളിൽ മലയാളം നിർബന്ധമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എം.എൽ.എമാരുടെ നേതൃത്വത്തിലെത്തിയ കന്നട ഭാഷാ ന്യൂനപക്ഷ സംഘടനകളുടെ പ്രതിനിധികൾക്കാണ് മുഖ്യമന്ത്രി ഉറപ്പുനൽകിയത്. മലയാളം നിർബന്ധമാക്കുമ്പോൾ തന്നെ കന്നട ബോധന മാധ്യമമായി തുടരും -മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത അധ്യയന വർഷം ഒന്നാം ക്ലാസ് മുതലാണ് മലയാളം രണ്ടാം ഭാഷയായി ആരംഭിക്കുന്നത്. 10 വർഷം കൊണ്ടേ എല്ലാ ക്ലാസിലും മലയാളം നിർബന്ധമാകൂ. കാസർകോട് ജില്ലയിൽ കന്നട മാതൃഭാഷയായുള്ള സ്കൂളുകളിൽ കുട്ടികൾ മൂന്നും നാലും ഭാഷ പഠിക്കേണ്ട സ്ഥിതിയുണ്ടെങ്കിൽ അക്കാര്യം പരിശോധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം. രാജഗോപാൽ, എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുൽ റസാഖ്, ഒ. രാജഗോപാൽ എന്നീ എം.എൽ.എമാർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
