Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രകൃതിദുരന്തങ്ങളുടെ...

പ്രകൃതിദുരന്തങ്ങളുടെ ആഘാതം താങ്ങാൻ ശേഷിയുള്ള പുതിയ കേരളനിർമിതി ലക്ഷ്യം –മുഖ്യമന്ത്രി

text_fields
bookmark_border
pinarayi-vijayan
cancel

തിരുവനന്തപുരം: ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങളുടെ ആഘാതം താങ്ങാൻ ശേ ഷിയുള്ള പുതിയ കേരളം നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജ യൻ. പുനരധിവാസ പദ്ധതികളിൽ പിന്നാക്കം നില്‍ക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക് ഷണത്തിനും പാര്‍പ്പിടത്തിനും പരമപ്രാധാന്യം നല്‍കും. ഈ വിഭാഗങ്ങള്‍ക്ക്‌ അവ ഔദാര്യമായ ല്ല, മറിച്ച്‌ അവരുടെ അവകാശമായി ലഭ്യമാക്കുന്നത്‌ ഉറപ്പാക്കുകയാണ്‌ ലക്ഷ്യമെന്നും ജനീവയിൽ ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ച അന്താരാഷ്ട്ര പുനർനിർമാണസമ്മേളനത്തിൽ പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

പുനര്‍നിര്‍മാണദൗത്യം കര്‍മപദ്ധതിയായാണ്‌ നടപ്പാക്കുന്നത്‌. പ്രകൃതിസൗഹൃദ നിര്‍മാണരീതികൾ, നദീജലത്തിന്‌ കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങൾ, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ്‌ ഈ ദൗത്യത്തിെൻറ മുഖ്യഘടകങ്ങള്‍. ഇപ്പോഴത്തെ ദൗത്യവും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്‌. ശക്തമായ വികേന്ദ്രീകൃത ഭരണസമ്പ്രദായം ഇക്കാര്യത്തില്‍ വലിയ താങ്ങായിരിക്കും. പ്രളയത്തിനുമുമ്പ്‌ ഉണ്ടായിരുന്നത്‌ പുനഃസ്ഥാപിക്കുകയല്ല, ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മിക്കാനാണ്‌ പുനര്‍നിര്‍മാണത്തിലൂടെ ഉദ്ദേശിക്കുന്നത്‌.

‘ഫോനി’യിൽ മനുഷ്യജീവനുകള്‍ക്ക്‌ കാര്യമായ നഷ്‌ടമുണ്ടാകാതെ ദുരന്തത്തെ അതിജീവിക്കാന്‍ ഒഡിഷക്ക്‌ കഴിഞ്ഞത്‌ ആവശ്യമായ മുന്നറിയിപ്പ്‌ കിട്ടിയതുകൊണ്ടാണ്‌.2018ലെ വെള്ളപ്പൊക്കം കേരള സമൂഹത്തിെൻറ ഏറ്റവും വലിയ നന്മയെ പുറത്തുകൊണ്ടുവന്നു. സാമൂഹിക, സാമ്പത്തിക വ്യത്യാസങ്ങള്‍ മറന്ന്‌ സാഹോദര്യമനോഭാവത്തോടെ പരസ്‌പരം പിന്തുണ നല്‍കി പ്രകൃതിദുരന്തത്തെ അതിജീവിച്ചു. ഇത്‌ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വേണ്ട ഊര്‍ജം പകര്‍ന്നുനല്‍കും.

കേരളീയസമൂഹം പ്രകൃതിദുരന്തത്തെ അസാമാന്യ നിശ്ചയദാര്‍ഢ്യത്തോടെയാണ്‌ നേരിട്ടത്‌. യുവാക്കളും വിദ്യാർഥികളും അസാധാരണ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചു. കേരളസമൂഹത്തില്‍ വേരൂന്നിയ നവോത്ഥാനമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടതുകൊണ്ടാണ്‌ അവര്‍ക്കിത്‌ സാധ്യമായത്‌. സമൂഹം മതനിരപേക്ഷ മൂല്യങ്ങളിലധിഷ്‌ഠിതമായതിനാല്‍ പ്രകൃതിദുരന്തമുയര്‍ത്തിയ വെല്ലുവിളി നേരിടുന്നതില്‍ ഏകമനസ്സോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. കേരളത്തിലെ പൊതുസമൂഹവും സര്‍ക്കാറും ഐക്യത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മത്സ്യത്തൊഴിലാളിസമൂഹത്തോട്‌ പ്രത്യേകം കടപ്പെട്ടിരിക്കുന്നു. അവരുടെ സമയോചിത ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലുമധികം ജീവനുകള്‍ പ്രളയത്തില്‍ നഷ്‌ടപ്പെടുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJaneeva SpeechPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan Speech in Janeeva -Kerala News
Next Story