Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടയവിതരണം...

പട്ടയവിതരണം കുത്തിത്തിരുപ്പുകാരുടെ മുഖത്തേറ്റ അടിയാണെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
Chief Minister Pinarayi Vijayan
cancel

എരുമേലി: ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി നേട്ടം കൊയ്യാമെന്ന്​ കരുതിയ കുത്തിത്തിരുപ്പുകാരുടെ മുഖത്തേറ്റ അടിയാണ് പട്ടയവിതരണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. എരുമേലി തെക്ക് വില്ലേജിൽ എയ്ഞ്ചൽവാലി-പമ്പാവാലി പ്രദേശങ്ങളിലെ ഭൂവുടമകൾക്ക്​ ഭൂനികുതി അടക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിച്ച്​ ക്രമവത്കരിച്ച പട്ടയവിതരണത്തിന്‍റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

521 പട്ടയങ്ങളാണ് വിതരണം ചെയ്തത്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാൻ നടപടി സ്വീകരിക്കും. മനുഷ്യവാസസ്ഥലങ്ങളിലും കൃഷിഭൂമിയിലും വന്യമൃഗങ്ങൾ പ്രവേശിക്കുന്നത്​ തടയാൻ സംവിധാനം ഒരുക്കും. നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ മുന്നറിയിപ്പ്​ സംവിധാനങ്ങൾ കാര്യക്ഷമമാക്കും. വന്യജീവി ആക്രമണങ്ങളുടെ പേരിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താനും സർക്കാറിനെതിരെ തിരിക്കാനും ചില സ്ഥാപിത താൽപര്യക്കാർ ഇറങ്ങിയിട്ടുണ്ട്. എന്നാൽ, ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയ്ഞ്ചൽവാലി സെന്‍റ്​ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ അതിർത്തികൾ കൃത്യമായി നിർണയിച്ചിട്ടുണ്ട്. വനംവകുപ്പിന്‍റെ കൂടി സംയുക്ത പരിശോധനയ്ക്കുശേഷമാണ് റവന്യൂവകുപ്പിന്‍റെ പട്ടയമാക്കി അപേക്ഷ നൽകിയവർക്ക്​ കൈമാറുന്നതെന്നും മന്ത്രി പറഞ്ഞു.

ശേഷിക്കുന്ന അപേക്ഷകർക്ക് ജൂൺ 6,7 തീയതികളിൽ എയ്ഞ്ചൽവാലി സെന്‍റ്​ മേരീസ് സ്‌കൂളിൽ അദാലത് നടത്തി പഴയ പട്ടയങ്ങൾ സറണ്ടർ ചെയ്യാൻ അവസരമൊരുക്കും. ഈ അപേക്ഷകളിൽ ആഗസ്റ്റ് 30ന് മുമ്പ് നിയമസാധുതയുള്ള പുതിയ പട്ടയം കൈമാറുമെന്നും പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ വിശിഷ്ടാതിഥിയായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.വി. ബിന്ദു, കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അജിത രതീഷ്, എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ്​ മറിയാമ്മ സണ്ണി, പഞ്ചായത്തംഗം മാത്യു ജോസഫ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ ബെന്നി മാത്യു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ബി. ബിനു, ഗിരീഷ്‌കുമാർ, എബി കാവുങ്കൽ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:title deedPinarayi vijayan
News Summary - Pinarayi vijayan said that the issuance of title deeds is a slap in the face of the intruders
Next Story