‘ഞാൻ കളവു പറയാറില്ല’; ശബരിമല നിരോധനാജ്ഞ വിഷയത്തിൽ തെളിവുമായി മുഖ്യമന്ത്രി
text_fieldsകണ്ണൂർ: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതിന് തെളിവുമാ യി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിലാണ് കേന്ദ്ര ഉത്തരവ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചത്. ആഭ്യന്തരസുരക്ഷ വിഭാഗത്തിെൻറ 11034/01/2018 ഉത്തരവുപ്രകാരം ക്രമസമാധാനപാ ലനം നിർവഹിക്കാനുള്ള നിർദേശമാണ് കേന്ദ്രസർക്കാർ നൽകിയത്. തെളിവുണ്ടോ എന്ന ബി.ജെ.പിയുടെ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നരേന്ദ്ര മോദിയാണ് ഞാനെന്ന് വിചാരിച്ച് ചോദിക്കുന്ന ചോദ്യമാണതെന്നും ഞാന്‍ കളവ് പറയാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങള്‍ ഇത് ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നത്. സുപ്രീംകോടതി വിധിയുടെ സ്പിരിറ്റിനെതിരായി പ്രധാനമന്ത്രി ഇപ്പോൾ സംസാരിക്കുന്നുണ്ടെങ്കിലും ഏതു സർക്കാറിനും ക്രമസമാധാനപാലനത്തിന് മുൻഗണന കൊടുക്കാനേ പറയാനാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദൈവനാമം ഉച്ചരിച്ചതിെൻറ േപരിൽ ആരെയും അറസ്റ്റ്ചെയ്തിട്ടില്ല. ദൈവത്തിെൻറ സ്വന്തം നാടായ കേരളത്തെ അപകീർത്തിപ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും പിണറായി കുറ്റപ്പെടുത്തി. ശബരിമലയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച സംഘപരിവാരുകാരെ അറസ്റ്റ്ചെയ്തതിനെയാണ് വക്രീകരിക്കാൻ ശ്രമിക്കുന്നത്. ശബരിമല വിഷയത്തിലൂടെ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനാവുമെന്ന ചിന്തയായിരുന്നു സംഘ്പരിവാറിന്. കാണിക്കയിടുന്നതുപോലും തടയാൻ ശ്രമിച്ചതിലൂടെ വരുമാനം അൽപം കുറഞ്ഞു. എന്നാൽ, സർക്കാർ ബജറ്റിൽ തുക അനുവദിച്ച് അതു പരിഹരിച്ചു. ഭക്തരെയും പൊലീസിനെയും ആക്രമിച്ച് പൊലീസ് ഇടപെടൽ കൊണ്ടുവരുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, സംയമനത്തോടെ കാര്യങ്ങൾ നേരിട്ടപ്പോൾ ഈ സംവിധാനം തുടരണമെന്നാണ് ഭക്തരുടെ ആവശ്യം -മുഖ്യമന്ത്രി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.