വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നിറവേറ്റി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നാലാം വർഷത്തിലേയ്ക്ക് കടക്ക ുന്നതോടെ വാഗ്ദാനങ്ങളിൽ ഭൂരിപക്ഷവും നിറവേറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയൻ . രാജ്യത്തിനുതന്നെ മാതൃകയാകുംവിധം ഒട്ടേറെ പദ്ധതികൾ ഇക്കാലയളവിൽ ആവിഷ്ക്കരിച്ച തായി മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ പറഞ്ഞു.ക്രമസമാധാന പ്രശ്നങ്ങളില്ലാത്ത, ശാ ന്തിയുടെയും, സഹവർത്തിത്വത്തിെൻ്റ വർഷങ്ങളാണ് കടന്നു പോയത്.
പരമ്പരാഗത സങ്കൽ പങ്ങൾ വിട്ട് വിഭവസമാഹരണത്തിൽ കിഫ്ബി പോലുള്ള മൗലികവും പുതുമയുള്ളതുമായ വഴികൾ ത േടി.ക്രമസമാധാനപാലനം, അഴിമതി നിർമാർജനം, ആരോഗ്യ പരിപാലനം തുടങ്ങിയ വിവിധ രംഗങ ്ങളിൽ ഇന്ത്യയിൽ ഒന്നാമതെത്തി. കേരള വികസനത്തിനും ജനങ്ങളുടെ ക്ഷേമങ്ങൾക്കും ഉപയുക്തമാക്കാൻ ‘ലോക കേരളസഭ’ എന്ന സംവിധാനം നിലവിൽവന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വരെ കേരളത്തിെൻ്റ പേര് മുഴങ്ങി. പകർച്ചവ്യാധി മുതൽ പ്രകൃതിദുരന്തങ്ങൾ വരെ ഒറ്റമനസോടെ നേരിട്ടു.
കേരള പുനർനിർമാണത്തിലേക്കും സമഗ്ര വികസനത്തിലേക്കും ആധുനികവൽക്കരണത്തിലേക്കും കടന്നു.ജനങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിൽ മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. ദേശീയപാതാ വികസനം പോലെ പലരും എഴുതിത്തള്ളിയ പദ്ധതികൾക്കും ജീവൻ വയ്പ്പിക്കാൻ സാധിച്ചു.
പ്രകൃതിദുരന്തം, സാമൂഹ്യക്ഷേമ മേഖലകളെ കൈയൊഴിയുന്ന കേന്ദ്ര സാമ്പത്തിക നയം, നോട്ടു നിരോധനം തുടങ്ങിയ ഒട്ടേറെ വെല്ലുവിളികൾക്കിടയിലും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആശ്വാസം പകരുന്ന ഒട്ടേറെ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ മിഷനുകൾ പൂർത്തീകരണ ഘട്ടത്തിലാണ്-മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ പ്രധാനപ്പെട്ടത് കിഫ്ബിയുടെ പുനഃസംഘടനയാണ്. ഈ ധനസമാഹരണ ഉപാധിയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചുവർഷം കൊണ്ട് 50,000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ മൂന്നുവർഷംകൊണ്ടുതന്നെ 42,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് കിഫ്ബിയിലൂടെ ഭരണാനുമതി നൽകാൻ സാധിച്ചു.
സമാനതകളില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നിൽക്കാനും കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും വലിയ നേട്ടം. പ്രളയം തകർത്തെറിഞ്ഞ കേരളത്തിെൻ്റ പുനർനിർമാണം എന്ന അതിബൃഹത്തായ കടമ പൂർണതോതിൽ പൂർത്തിയാക്കാൻ രണ്ടു മുതൽ മൂന്നുവർഷം വരെ വേണ്ടിവരും. അതിനായി ആസൂത്രണത്തിനും നിർമ്മാണത്തിനും വേഗതയും കാര്യക്ഷമതയും ഉൾക്കൊള്ളുന്ന പുനർനിർമ്മാണ പദ്ധതിയുമായാണ് മുന്നോട്ടു നീങ്ങുന്നത്.
പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് 36,000 കോടി രൂപ ആവശ്യമുണ്ടെന്നാണ് യു.എൻ. ഏജൻസികളുടെ കണക്ക്. ഈ പണം സ്വരൂപിക്കുന്നതിനായി വിവിധ വിഭവസമാഹരണ രീതികൾ ആവിഷ്ക്കരിച്ചുവരികയാണ്. ദുരന്ത സമയത്തെ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലുമെല്ലാം തുറന്ന മനസ്സോടെ കൈകോർത്ത ഐക്യം നവകേരള നിർമിതിയിൽ സർക്കാരിന് കരുത്ത് പകരുന്നതായി മുഖ്യമന്ത്രി കൂട്ടി ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.