Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദൈവനാമം...

ദൈവനാമം പറഞ്ഞതിന് എടുത്ത ഒരു കേസെങ്കിലും ഉന്നയിക്കാൻ മോദിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
ദൈവനാമം പറഞ്ഞതിന് എടുത്ത ഒരു കേസെങ്കിലും ഉന്നയിക്കാൻ മോദിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച തിരുവനന്തപുരത്ത് തെരഞ് ഞെടുപ്പ് യോഗത്തിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാ വും രംഗത്ത്. കേരളത്തിൽ ദൈവത്തിെൻറ പേര് ഉച്ചരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയ ാണെന്നും അവർക്കുനേരെ ലാത്തിച്ചാർജ് നടത്തുകയാെണന്നുമുള്ള മോദിയുടെ പരാമർശത ്തെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെക്കുറിച്ച് അസത്യവും വസ്തുതവിരുദ്ധവുമായ പ്രചാരണം പ്രധാനമന്ത്രിയിൽ നിന്നുണ്ടാകുന്നത് നിർഭാഗ്യകരവും പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കാത്തതുമാണെന്ന് പറഞ്ഞു.

അതേസമയം വിശ്വാസസംരക്ഷണത്തിന് ഏതറ്റംവരെയും പോകുമെന്ന് പറഞ്ഞ മോദി ഭക്തരെ കബളിപ്പിക്കാനും വഞ്ചിക്കാനുമാണ് വീണ്ടും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ദൈവനാമം ഉച്ചരിച്ചതിെൻറ പേരിൽ സംസ്ഥാനത്ത് ഒരു കേസുപോലും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, അത്തരത്തിൽ ഒരു കേസെങ്കിലും എടുത്തുകാണിക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. കേരളത്തെക്കുറിച്ച് മോദി അസത്യം പറയുകയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിെൻറ ഭാഗമാെണന്ന വാദംപോലും ഇതിനെ ന്യായീകരിക്കില്ല. കേസുകളിൽ ഒന്നുപോലും ദൈവനാമം ഉച്ചരിച്ചതിനല്ല, അക്രമം നടത്തിയതിനാണ്. മതത്തിെൻറ പേരുപറഞ്ഞ് അക്രമം നടത്തുമ്പോൾ അക്രമികൾക്ക് സംരക്ഷണം നൽകുന്ന രീതി കേരളത്തിൽ നടപ്പില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ വ്യക്തമാക്കി.

കോടതി കുറ്റമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമം കോടതിയോടും നിയമവാഴ്ചയോടും നടത്തുന്ന വെല്ലുവിളിയാണെന്ന് ലാവലിൻ കേസിലെ പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. റഫാൽ കേസിൽ ആരോപണവിധേയനായി നിൽക്കുന്ന വ്യക്തിയാണ് ഇത് ചെയ്യുന്നത്. കേരളത്തിലെ മന്ത്രിമാർ പലരും അഴിമതിയുടെ നിഴലിലാണെന്ന പ്രധാനമന്ത്രിയുടെ പരാമർശം മന്ത്രിയായാൽ അഴിമതി നടത്തിയിരിക്കുമെന്ന ബി.ജെ.പി ഭരണത്തിലെ അനുഭവംവെച്ച് പറയുകയായിരിക്കും. പ്രളയത്തിന് സംസ്ഥാന സർക്കാറാണ് ഉത്തരവാദിയെന്ന് പ്രധാനമന്ത്രി പറയുന്നതും വസ്തുതവിരുദ്ധമാണ്. കേന്ദ്ര ജല കമീഷൻ തന്നെ, അസാധാരണമായി ഉണ്ടായ പെരുമഴയാണ് പ്രളയത്തിന് കാരണമായെതന്ന് വിലയിരുത്തിയത് അറിയാത്ത വ്യക്തിയല്ല പ്രധാനമന്ത്രി. എന്നിട്ടും ഇങ്ങനെ പ്രചരിപ്പിക്കുന്നതിന് പിന്നിൽ അദ്ദേഹത്തിെൻറ രാഷ്ട്രീയമാണുള്ളത്. തീരദേശമേഖലയുടെ വികസനത്തിന് കേരളം സമർപ്പിച്ച 7000 കോടി രൂപയുടെ പദ്ധതി അവഗണിച്ച പ്രധാനമന്ത്രിയാണ് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി എന്തൊക്കെയോ ചെയ്യുന്നുവെന്ന് പറയുന്നത്.

നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടു എന്നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞത്. കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘട്ടനങ്ങളിലുമായി ഈ മൂന്നുവർഷത്തിനുള്ളിൽ പല പാർട്ടികളിൽനിന്നായി മരിച്ചവരുടെ സംഖ്യ ഔദ്യോഗിക രേഖകൾ പ്രകാരം നൂറിെൻറ അഞ്ചിലൊന്നുപോലും വരുന്നില്ല. നമ്പി നാരായണനെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗവേളയിൽ നടത്തിയ പരാമർശങ്ങൾ, നമ്പി നാരായണനെതിരെ അധിക്ഷേപം ചൊരിഞ്ഞ മുൻ ഡി.ജി.പി സെൻകുമാറിനെ ഒപ്പമിരുത്തിക്കൊണ്ടാെണന്നത് ബി.ജെ.പിയുടെ ഇരട്ടത്താപ്പിെൻറ പ്രത്യക്ഷ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുടെ പേരിൽ മോദി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശബരിമല കേസിൽ സുപ്രീംകോടതി വിധി വന്നപ്പോൾ എവിടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു. ആ സമയത്ത് നിയമനിർമാണമോ ഒാർഡിനൻസോ കൊണ്ടുവന്നിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാമായിരുന്നു.

കോൺഗ്രസാണ് ആചാരസംരക്ഷണത്തിന് ആത്മാർഥമായി േപാരാടിയതും റിവ്യൂ ഹരജി നൽകാൻ തയാറായതും. മോദി ചിന്തിക്കുന്നപോലെ വർഗീയമായി ചിന്തിക്കുന്നവരല്ല തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ജനങ്ങൾ. വയനാടിനെപ്പോലെ തിരുവനന്തപുരത്തെയും പത്തനംതിട്ടയെയുമാണ് മോദി അപമാനിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിനെതിരായ വിധിയെഴുത്തുകൂടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലം- ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala newsmalayalam newsmalayalam news onlineSabarimala NewsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi vijayan press meet-Kerala news
Next Story