Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം: അമിക്കസ്...

പ്രളയം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയത് വിദഗ്ധാഭിപ്രായം തേടാതെ -മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel

കൊല്ലം: കേരളത്തില്‍ പ്രളയം ഉണ്ടാകാനിടയാക്കിയത് ഡാം മാനേജ്‌മെൻറിലെ പിഴവാണെന്ന അ മിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധാഭിപ്രായം സ്വീ കരിച്ചല്ല റിപ്പോര്‍ട്ട് തയാറാക്കിയത്. അന്തിമവിധി കോടതിയുടേതാണ്. പെരുമഴക്കു മുന ്നേ ഡാമുകള്‍ തുറന്നില്ലെന്നും മഴ ശക്തിപ്രാപിച്ചപ്പോൾ ഒരുമിച്ച് തുറെന്നന്നുമുള്ള ആ രോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും കൊല്ലം പ്രസ്ക്ലബിെൻറ മുഖാമുഖം പരിപ ാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

അമിക്കസ് ക്യൂറിയുടേത് വലിയ ചർച്ചയാക്കേണ്ട റിപ്പോർട്ടല്ല. തെരഞ്ഞെടുപ്പിൽ സർക്കാറിനെതിരെ തെറ്റിദ്ധാരണ പരത്താൻ റിപ്പോർട്ട് ആയുധമാക്കുകയാണ്. ജലവിഭവ കമീഷന്‍, മദ്രാസ് ഐ.ഐ.ടി തുടങ്ങിയവ അമിത മഴയാണ് വെള്ളപ്പൊക്കത്തിനിടയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടാണ് യാഥാര്‍ഥ്യമെന്ന് പ്രചരിപ്പിക്കുന്നത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണ്. റിപ്പോർട്ട് കോടതിനിരീക്ഷണമോ പരാമർശമോ നിഗമനമോ അല്ല.

ഡാമുകള്‍ പ്രളയനിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്നത് വസ്തുതയല്ല. പ്രതീക്ഷിച്ച മഴയെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഡാമുകൾക്കുണ്ടായിരുന്നു. പ്രളയകാലത്ത് ഇടുക്കി ഡാമില്‍ 2800-3000 ഘനമീറ്റര്‍ വെള്ളം വന്നതിൽ പുറത്തേക്ക് ഒഴുക്കിയത് 1500 ഘനമീറ്റര്‍ മാത്രമാണ്. ഡാമുകളില്ലാത്തിടത്ത് വെള്ളപ്പൊക്കമുണ്ടായത് എങ്ങനെ ഡാം നിയന്ത്രണത്തിലെ പോരായ്മയാകും. പിഴവെന്ന വാദത്തിെൻറ പൊള്ളത്തരമാണ് ഇതിൽ വ്യക്തമാകുന്നത്. ജലസേചനവകുപ്പിെൻറയും വൈദ്യുതിവകുപ്പിെൻറയും ഉടമസ്ഥതയിൽ ആകെയുള്ള 82 അണക്കെട്ടുകളും ബാരേജുകളും ആഗസ്റ്റ് ഒമ്പതിന് മുേമ്പ തുറന്നു.

2280 ദശലക്ഷം ഘനമീറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി മാത്രമുള്ള കേരളത്തിലെ നദികളിൽ 14000 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ആഗസ്റ്റ് 14ന് ശേഷം ഒഴുകിയെത്തിയത്. ആഗസ്റ്റ് 13 മുതൽ 19 വരെ കേരളത്തിലെ ആകെ മഴയിൽ 362 ശതമാനം വർധനയുണ്ടായി. ഡാമുകൾ തുറക്കുന്നതിന് മുമ്പ് അലർട്ടുകൾ കൃത്യമായി നൽകി.

പ്രധാന അണക്കെട്ടുകൾ പ്രവർത്തിപ്പിക്കുന്നതിന് ജൂലൈ 29ന് തന്നെ വൈദ്യുതി ബോർഡ് യോഗം ചേർന്ന് വിശദ പ്രവർത്തനരേഖ പുറപ്പെടുവിച്ചു. ജലകമീഷെൻറ മാർഗരേഖയിൽ പരാമർശിക്കുന്ന അഞ്ച് ഘട്ട നടപടികളും കൈെക്കാണ്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newskerala online newsamicus curiae ReportsPinarayi Vijayan
News Summary - Pinarayi vijayan press meet-Kerala news
Next Story