പ്രളയം: നഷ്ടം കണക്കാക്കിയതിനെക്കാൾ വളരെ കൂടുതൽ -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിമൂലമുള്ള നഷ്ടം പ്രാഥമികമായി കണക്കാക്കിയതിനെക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയമാലിന്യം പുഴയിലേക്കും ജലസ്രോതസ്സുകളിലേക്കും ബോധപൂർവം തള്ളിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ മുൻനിർത്തി പരിസ്ഥിതി പ്രശ്നങ്ങൾ ഗൗരവമായി പരിഗണിച്ചേ പുനർനിർമാണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തങ്ങൾ എളുപ്പം ബാധിക്കുന്ന സ്ഥലങ്ങളിൽ പുനരധിവാസം വേേണായെന്ന് സർക്കാർ ആലോചിക്കുന്നുണ്ട്.
*പതിനായിരം രൂപ സഹായധനം നല്‍കാനുള്ള തീരുമാനം ബാങ്കുകള്‍ അവധി കഴിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ച ദിവസം മുതല്‍ കാലതാമസം വരാതെ ലഭ്യമാക്കും.
*വാഹനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും മറ്റും ഇന്‍ഷുറന്‍സ് തുക വേഗം ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിതലത്തില്‍ യോഗം വിളിക്കും.
*ക്യാമ്പുകളിലുണ്ടായിരുന്ന 12 ലക്ഷത്തിലേെറപേർ ഇതിനകം വീടുകളിലേക്ക് മടങ്ങി. ആഗസ്റ്റ് 21നാണ് കൂടുതൽ ആളുകൾ ക്യാമ്പിലെത്തിയത്. 3,91,494 കുടുംബങ്ങളിലെ 14,50,707 പേർ. എന്നാൽ, ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 53,703 കുടുംബങ്ങളിലെ 1,97,518 പേർ മാത്രമാണ് ക്യാമ്പുകളിലുള്ളത്. ബാക്കിയുള്ളവർ മടങ്ങി. സർക്കാർ സംവിധാനവും സന്നദ്ധപ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതുകൊണ്ടാണ് ഇത് സാധ്യമായത്.
*സമൂഹത്തിെൻറ വിവിധ കോണുകളിൽനിന്നുള്ള നിർദേശങ്ങൾ പരിഗണിച്ചാകും പുനർനിർമാണ രൂപരേഖ തയാറാക്കുക. മാധ്യമങ്ങൾ ഇൗ വിഷയത്തിൽ നടത്തുന്ന ചർച്ച അഭിനന്ദനാർഹമാണ്. പുനർനിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വേണം. പ്രളയത്തിൽപെട്ട ജനങ്ങൾക്ക് ജീവനോപാധി ഉറപ്പാക്കണം. അവരെ തിരിച്ചുകൊണ്ടുവന്നാലേ ജനജീവിതം സാധാരണനിലയിലാകൂ. റോഡുകളും പാലങ്ങളും തകർന്നു. ഉൾനാടുകളിലെ സ്ഥിതി പരിതാപകരമാണ്. എല്ലാം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. പ്രളയത്തിൽ ആശ്വാസമേകി സജീവമായി ഉണ്ടായിരുന്ന എം.എൽ.എമാരുടെ അഭിപ്രായംകൂടി കേൾക്കാനാണ് നിയമസഭ സമ്മേളനം വിളിച്ചത്. അതുകൂടി പരിഗണിച്ച് പുനർനിർമാണത്തിെൻറ രൂപരേഖ തയാറാക്കും.
*വീടുകളും കെട്ടിടങ്ങളും വൃത്തിയാക്കിയതിൽ യുവജനങ്ങൾ നല്ല പങ്കുവഹിച്ചു. കൂടുതൽ ആളുകളുടെ സേവനം ഇനിയും ആവശ്യമുണ്ട്. കൂടുതൽ യുവാക്കൾ ഇൗ പ്രവർത്തനത്തിെൻറ ഭാഗമാകണം.
*പ്രളയത്തിൽ തകർന്ന കേരളമെന്നല്ല, അതിനെ അതിജീവിച്ച് കുതിച്ച കേരളമെന്നാവണം ചരിത്രത്തിൽ അറിയപ്പെടേണ്ടത്. അതിന് എല്ലാ വിഭാഗത്തിെൻറയും െഎക്യം വേണം. െഎക്യത്തോടെ അതിജീവിക്കുക എന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.