Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ് പദ്ധതി:...

ലൈഫ് പദ്ധതി: പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

text_fields
bookmark_border
ലൈഫ് പദ്ധതി: പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പാവപ്പെട്ടവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന പ്രവർത്തനമാണ് യു.ഡ ി.എഫ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതി പ്രകാരം രണ്ട് ലക്ഷം വീ ടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവ് രമേ ശ് ചെന്നിത്തലയും ശശി തരൂര്‍ എം.പിയും ചടങ്ങ് ബഹിഷ്കരിച്ചത് ഈ പാവങ്ങളോട് കാട്ടിയ ക്രൂ രതയാണെന്ന് അദ്ദേഹം പറഞ്ഞു.

വീട് നിർമിച്ച് നൽകിയെന്നത് എല്ലാവർക്കും അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണ്. ആരായിരുന്നു ഭരിച്ചതെന്ന് നോക്കിയല്ല ലൈഫ് പദ്ധതിയിൽ വീടുകൾ നിര്‍മിച്ചത്. വീട് പൂർത്തിയായില്ല എന്നത് മാത്രമാണ് നോക്കിയത്. ഇത്ര ഇടുങ്ങിയ മനസ്സ് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് മുന്നോട്ട് പോകാനാവില്ല. യു.ഡി.എഫ് നേരത്തെയും ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചിട്ടുണ്ട്. ലോക കേരളസഭയിൽനിന്ന് വിട്ടുനിന്നു. 2018ലും 2019ലും കേരളം വലിയ ദുരന്തം നേരിട്ടു. പ്രളയ പുനരധിവാസത്തിലും പ്രതിപക്ഷം മാറിനിന്നു.

എറണാകുളത്ത് നിക്ഷേപസംഗമം നടത്തിയപ്പോഴും ബഹിഷ്കരിച്ചു. ഭരണഘടനയും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള സമരത്തിലും ഒന്നിച്ചില്ല. എന്നാൽ നാടിെൻറ ഐക്യവും ഒരുമയും നഷ്ടപ്പെട്ടിട്ടില്ല. പ്രതിപക്ഷത്തിെൻറ നെഗറ്റീവ് ഇടപെടൽ ഇതിനെ ബാധിച്ചിട്ടില്ല. പ്രതിപക്ഷം നന്നാവുമെന്ന് തോന്നുന്നില്ല. നാടിെൻറ ഭാവിയെക്കരുതി നിഷേധാത്മക നിലപാട് സ്വീകരിക്കരുത്. അങ്ങനെ സ്വീകരിച്ചാൽ ചരിത്രം പ്രതിപക്ഷത്തെ കുറ്റക്കാരെന്ന് വിധിയെഴുതുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിൽ ലൈഫ് പദ്ധതി പ്രകാരം 97 ശതമാനം വീടുകൾ പൂര്‍ത്തിയായി. ശേഷിച്ചവര്‍ അവരുടെ കുടുംബപരമായ പ്രശ്നങ്ങളോ, ഭൂമി സംബന്ധമായ പ്രശ്നങ്ങളോ നേരിടുന്നവരാണ്. ഈ തര്‍ക്കങ്ങള്‍ തീര്‍ക്കാൻ സര്‍ക്കാര്‍ സാധ്യമായ രീതിയിലെല്ലാം ഇടപെട്ടതാണ്. സ‍ര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണാൻ സാധിക്കാത്തവയുടെ പൂര്‍ത്തീകരണമാണ് ശേഷിക്കുന്നത്. അത് ലൈഫ് മിഷെൻറ ദൗര്‍ബല്യമല്ല, അവരുടെ സ്ഥലത്തിെൻറ പ്രത്യേക പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അല്‍പത്തരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

രണ്ടുലക്ഷം വീട് നിര്‍മിെച്ചന്ന് മേനിപറഞ്ഞ് കോടികള്‍ ചെലവാക്കി പിണറായി സർക്കാർ നടത്തുന്ന ആഘോഷം അല്‍പത്തരമാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 90 ശതമാനം പണിപൂര്‍ത്തിയാക്കിയ 52,000 വീടുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് രണ്ടുലക്ഷം തികച്ചത്. പിണറായി സര്‍ക്കാര്‍ അവസാന പാദത്തിലേക്ക് കടന്ന ഈ സന്ദര്‍ഭത്തില്‍ ഇരുസര്‍ക്കാറുകളുടേയും നേട്ടങ്ങളെക്കുറിച്ച് തുറന്ന സംവാദത്തിന് തയാറാണോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newslife mission projectPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan at life mission project-kerala news
Next Story