ജയിലനുഭവങ്ങൾ പങ്കുവെച്ച് പിണറായി
text_fieldsകൂത്തുപറമ്പ്: താൻ ഏറെക്കാലം തടവിൽ കഴിഞ്ഞതിെൻറ അനുഭവങ്ങൾ അയവിറക്കി മുഖ്യമന്ത് രി പിണറായി വിജയൻ. താൻ ഏറെനാൾ ലോക്കപ്പിൽ കഴിഞ്ഞ കൂത്തുപറമ്പ് പഴയ പൊലീസ് സ്റ്റേഷൻ സബ്ജയിലായി നവീകരിക്കുന്നതിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത് രി. അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളിൽ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലും പിന്നീ ട് കണ്ണൂർ സെൻട്രൽ ജയിലുമുണ്ടായ അനുഭവങ്ങളാണ് മുഖ്യമന്ത്രി ഓർത്തെടുത്തത്. കൂത്തു പറമ്പ് സ്റ്റേഷൻ ലോക്കപ്പിൽെവച്ച് പൊലീസുകാർ മർദിച്ച് അവശനാക്കിയ തന്നെ ജീപ്പിൽ കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടയിൽ പാനൂർ മേഖലയിൽനിന്നുള്ള മറ്റൊരു പാർട്ടി പ്രവർത്തകനാണ് ജീപ്പിൽ കൂടെയുണ്ടായിരുന്നത്. ധീരനായ അയാൾകൂടി ജയിലിൽ എത്തിയതോടെ എല്ലാവർക്കും ധൈര്യമായിരുന്നു.എന്നാൽ, ഏതാനും ദിവസംകൊണ്ടുതന്നെ ജയിലിൽെവച്ച് മൗഢ്യനായ അയാൾ മാപ്പെഴുതിക്കൊടുത്ത് പുറത്തുപോവുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
താൻ ഉൾപ്പെടെയുള്ളവർ എല്ലാ പ്രയാസങ്ങളെയും അതിജീവിച്ചാണ് ജയിലിൽ കഴിഞ്ഞത്. ജയിലിൽ ആദ്യമായി എത്തുന്ന സാധാരണക്കാർക്ക് കടുത്ത മാനസിക പിരിമുറക്കമാണുണ്ടാവുക. അതിനെയെല്ലാം അതിജീവിച്ചാണ് പൊതുരംഗത്ത് പിടിച്ചുനിന്നതെന്നും മുഖ്യമന്ത്രി ഓർമിച്ചു.
തടവുകാരുടെ ക്ഷേമത്തിന് പദ്ധതികൾ ആവിഷ്കരിക്കും –മുഖ്യമന്ത്രി
കൂത്തുപറമ്പ്: ജയിലുകളിൽ ആത്മഹത്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ തടവുകാരുടെ ക്ഷേമത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും തടവുകാരോട് നീതിബോധമുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂത്തുപറമ്പ് സ്പെഷൽ സബ് ജയിലിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പഴയ ജയിൽ സങ്കൽപമല്ല നിലവിൽ കേരളത്തിലെ ജയിലുകളിൽ. ഭാവിജീവിതം കരുപ്പിടിപ്പിക്കാനാവശ്യമായ പരിശീലന പദ്ധതികളാണ് നടപ്പാക്കിവരുന്നത്. സാഹചര്യത്തിെൻറ സമ്മർദംമൂലം ജയിലുകളിലകപ്പെട്ടവരാണ് വലിയ വിഭാഗം തടവുകാരും. അതിനാൽ, തടവുകാരെ കുറ്റവാളികളായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. സംസ്ഥാനത്തെ ജയിലുകളിൽ ഇ-ഫയലിങ് സംവിധാനം നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മെറ്റൽ ഡിറ്റക്ടർ, എക്സ്റേ സ്കാനിങ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും പ്രധാന ജയിലുകളിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്, എം.പിമാരായ കെ. മുരളീധരൻ, കെ.കെ. രാഗേഷ്, ജില്ല സെഷൻസ് ജഡ്ജി ടി. ഇന്ദിര, കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ, ഉത്തരമേഖല ജയിൽ ഡി.ഐ.ജി എം.കെ. വിനോദ്കുമാർ, സൈജ മോൾ എൻ. ജേക്കബ്, കെ.വി. രജീഷ്, ടി.കെ. മോഹനൻ, കെ. ധനഞ്ജയൻ, സി.ജി. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. മൂന്നര കോടിയോളം രൂപ ചെലവിലാണ് കൂത്തുപറമ്പിൽ സ്പെഷൽ സബ്ജയിൽ നിർമിക്കുന്നത്. നേരത്തെയുണ്ടായിരുന്ന സബ് ജയിൽ നവീകരിച്ചാണ് പുതിയത് നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.