വിശ്വാസം ഭരണഘടനയുടെ മേലെയാണെന്ന വാദം ഇവിടെ ചെലവാകില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഭരണഘടനയുടെയും മേലെയാണ് വിശ്വാസമെന്ന് പറഞ്ഞാൽ അതിവിടെ ചെലവാ കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രേട്ടറിയറ്റ് എംേപ്ലായീസ് അസോ സിയേഷൻ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത് ന ിയമവാഴ്ചയുള്ള നാടാണ്. ഒരിടത്തെയും ആചാരാനുഷ്ഠാനം ഇല്ലാതാക്കാൻ ശ്രമമില്ല. നവോത്ഥാനമൂല്യങ്ങളിൽനിന്ന് നാടിനെ പിന്നോട്ട് നയിക്കാനുള്ള ശ്രമത്തിനെതിരെയാണ് വനിതാമതിൽ. ഏറ്റവും വലിയ യോജിപ്പിെൻറ മതിലായി ഇത് മാറും.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതിലിനെ ആക്ഷേപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഈ മണ്ണിൽ കഴിയുന്ന എല്ലാവർക്കും അവകാശപ്പെട്ട മതിലാവും ജനുവരി ഒന്നിന് തീർക്കുക. അതിന് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വേർതിരിവില്ല. ക്രിസ്ത്യൻ മിഷനറിമാരും മുസ്ലിം വിഭാഗത്തിൽനിന്നുള്ളവരും നവോത്ഥാനത്തിൽ വഹിച്ച പങ്ക് നിഷേധിക്കാനാവില്ല.
കേരള നവോത്ഥാനത്തിെൻറ എല്ലാഘട്ടത്തിലും സ്ത്രീകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യാഥാസ്ഥിതികരല്ല ചരിത്രം തീരുമാനിക്കുന്നത്. സ്ത്രീകൾക്ക് പുരുഷന് തുല്യമായ അവകാശം നൽകുന്നതിനുള്ള ബിൽ കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ കൊണ്ടുവന്നപ്പോൾ പ്രമുഖരുൾപ്പെടെയുള്ളവർ എതിർത്തു. നെഹ്റുവിനും അംബേദ്കറിനുമെതിരെ ആർ.എസ്.എസ് രംഗത്തുവന്നു.
നിയമത്തിന് മേലേയാണ് ചില കാര്യങ്ങൾ എന്ന് ഇപ്പോൾ ചിലർ പറയുന്നത് പോലെയായിരുന്നു അന്ന് സ്ഥിതി. സ്ത്രീകളുടെ തുല്യതയെ എതിർത്തവരുടെയും ഇന്ന് വനിതാമതിലിനെ എതിർക്കുന്നവരുടെയും മാനസികഘടന ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അസോസിയേഷൻ വനിത സബ് കമ്മിറ്റി കൺവീനർ കെ.പി. ബീന അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.