Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനം...

സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിെൻറ വക്കിൽ –മുഖ്യമന്ത്രി 

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കരുതെന്ന ചിലരുടെ നിർദേശം കണക്കിലെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കുറച്ചുകാലം ഉണ്ടാകും. അതിനാൽ എല്ലാ കാര്യങ്ങളും ഒഴിവാക്കി മുന്നോട്ടുപോകാനാവില്ല. ജാഗ്രത പാലിക്കുകയാണ് വേണ്ടത്. 

സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിെൻറ വക്കിലാണ്. ഒരുഘട്ടത്തിൽ അതുണ്ടായേക്കാമെന്ന് വിദഗ്ധർ പറയുന്നുണ്ട്. അതിനാൽ ജാഗ്രത പാലിച്ചാലേ പറ്റൂ. കൈവിട്ട കണക്കാണെന്ന് പറയാനാവില്ല. സമ്പർക്കം വഴിയുള്ള കോവിഡ് ബാധിതരുടെ എണ്ണം വർധിക്കാൻ കാരണം സുരക്ഷ വീഴ്ചയല്ല. സമ്പർക്കം വഴി പത്തുപേർക്ക് രോഗം വന്നത് കൂടുതൽ കരുതൽ വേണ്ടതിെൻറ സൂചനയാണ്. 
ചാർട്ട് ചെയ്തതുപ്രകാരം ഫ്ലൈറ്റുകൾ എത്തിയാൽ ഇൗമാസം ഒരുലക്ഷത്തിലേറെ ആളുകളും നാട്ടിലെത്തും. െപാതുഗതാഗതം തുറക്കുന്നതോടെ വരുന്നവരുടെ എണ്ണം പിന്നെയും വർധിക്കും. ഇളവുകൾ രോഗം പടരാനുള്ള കാരണമാവുന്നത്. 

ഗുരുതരരോഗം ബാധിച്ചവർക്കായി ആരോഗ്യവകുപ്പ് പ്രേത്യക പ്രോേട്ടാക്കോൾ തയാറാക്കും. തീവ്രരോഗബാധിത പ്രദേശത്തുനിന്ന് വരുന്നവരെ വേഗം ടെസ്റ്റ് െചയ്യാൻ സൗകര്യമൊരുക്കും. തലശ്ശേരി മത്സ്യമാർക്കറ്റ് പോലുള്ള രോഗവ്യാപന കേന്ദ്രങ്ങളിൽ അണുമുക്തമാർഗങ്ങൾ സ്വീകരിക്കും. രോഗം സ്ഥിരീകരിച്ചവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ എവിടെയൊക്കെ പോയെന്ന് അന്വേഷിക്കും. 

സംസ്ഥാനത്തുനിന്ന് ഇതേവരെ 1.67 ലക്ഷത്തിലേറെ അന്തർസംസ്ഥാന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങി. ഏറെപ്പേർ ഇവിടെയുണ്ട്. അവരെ തൊഴിൽ സ്ഥലങ്ങളിലേക്ക് കൊണ്ടുേപാകാൻ പ്രോേട്ടാകോൾ ഉണ്ടാക്കും. ഇവരുടെ കാര്യത്തിൽ സുരക്ഷാമാനദണ്ഡം ഉറപ്പിക്കേണ്ട ഉത്തരവാദിത്തം കരാറുകാർക്കായിരിക്കും. നിർമാണ സാധനങ്ങളുടെ വിലകൂട്ടുന്നത് തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPinarayi Vijayan
News Summary - pinarayi vijayan kerala community spread malayalam news
Next Story