സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചവർക്ക് പണം നഷ്ടമാവില്ല – പിണറായി
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാരിെൻറ നോട്ട് പിൻവലിക്കൽ നടപടി സംസ്ഥാനത്തെ സാമ്പത്തിക അടിമത്വത്തിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ ബാങ്ക് പ്രതിസന്ധി ചർച്ചചെയ്യാൻ വിളിച്ചു ചേർത്ത പ്രത്യേക നിയമസഭ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.
സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചവർക്ക് പണം നഷ്ടമാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നം ചർച്ചചെയ്യന്നുതിനായി 24ന് സർവ കക്ഷി സംഘത്തെ ഡൽഹിയിലേക്ക് അയക്കും. ഉയർന്ന കറൻസികൾ നിരോധിച്ചതു മൂലം കള്ളപണം തടയാൻ കഴിയില്ല. മുൻ റിസർവ് ബാങ്ക് ഗവർണ്ണറുൾപ്പടെയുള്ള പല വ്യക്തികളും കറൻസി പിൻവലിക്കലിനെ എതിർത്ത് സംസാരിച്ചിട്ടുണ്ട്.
രാജ്യത്തെ 30 ശതമാനം ജനങ്ങൾക്ക് മാത്രമാണ് ഇപ്പോഴും ബാങ്കിങ് സംവിധാനം ലഭ്യമായിട്ടുള്ളത്. മൂന്നിലൊന്ന് ബാങ്കുകളും പ്രവർത്തിക്കുന്നതും നഗരങ്ങളിലാണ്. അതുകൊണ്ട് തന്നെ ഇൗ തീരുമാനം ഗുരുതരമായി ബാധിക്കുക രാജ്യെത്ത ബഹുഭൂരിപക്ഷം വരുന്ന സാധരണക്കാരെയാണ് . േനാട്ട് പിൻവലിച്ച തീരുമാനം മൂലം 70തോളം പേർ രാജ്യത്താകമാനം മരിച്ചതായി കണക്കുകൾ പറയുന്നു. സംസ്ഥാനത്തും ഏഴ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അദേഹം പറഞ്ഞു
തെരഞ്ഞെടുപ്പ് സമയത്ത് വിദേശ രാജ്യങ്ങളിെല കള്ളപണം തിരിച്ച് കൊണ്ട് വന്ന് എല്ലാവരുടെ അക്കൗണ്ടുകളിലും 15 ലക്ഷം വീതം ഇട്ട് നൽകുെമന്നാണ് ബി.ജെ.പി അന്ന് പറഞ്ഞത്. എന്നാൽ ഇന്ന് 900 കള്ളപണക്കാരുടെ പേരുകൾ തലയണക്കടിയിൽ വെച്ച് ഉറങ്ങുകയാണ് അവർ ചെയ്യുന്നെതന്നും അദേഹം കുറ്റപ്പെടുത്തി. ബാങ്കിങ് സംവിധാനത്തിലെ വിശ്വാസ്യതയാണ് ഇന്ന് നോട്ടുകൾക്ക് മൂല്യമുണ്ടാക്കുന്നത്. നോട്ടുകൾ പിൻവലിച്ച തീരുമാനം ഇൗ വിശ്വാസ്യതയെ തകർത്തു. കുടുംബങ്ങളിൽ ഇത് രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കി.
സഹകരണമേഖലയെ തകർക്കുന്നതിനുള്ള നീക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ആഗോളവൽക്കരണ നയം നടപ്പിലാക്കുന്നതിെൻറ ഭാഗമായാണ് ഇത്. സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നതിൽ ആഗോള ഗൂഢാലോചന സംശയിക്കുന്നതായും പിണറായി പറഞ്ഞു. സഹകരണ മേഖലയിൽ മാത്രമല്ല പ്രശ്നങ്ങളുള്ളത്. മുമ്പ് എസ്.ബി.െഎയുമായി ബന്ധപ്പെട്ട് ഒാഹരി കുംഭകോണമുണ്ടായി. ഇന്ത്യൻ ബാങ്കും സമാനമായ പ്രതിസന്ധിയിൽ പെട്ടിട്ടുണ്ട്. ഇത്കൊണ്ട് ഇൗ ബാങ്കുകളിൽ മുഴവൻ പ്രശ്നങ്ങളാണെന്ന് അർഥമില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തീരുത്തണമെന്ന് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയത്തിന് ഭേതഗതി കൊണ്ടു വരാൻ ബി.ജെ.പി അംഗം ഒ.രാജഗോപാലിനെ സ്പീക്കർ അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.