Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ഒ.ടി. നസീർ വധശ്രമം:...

സി.ഒ.ടി. നസീർ വധശ്രമം: ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം ഇറങ്ങിപ്പോയി

text_fields
bookmark_border
സി.ഒ.ടി. നസീർ വധശ്രമം: ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം ഇറങ്ങിപ്പോയി
cancel

തിരുവനന്തപുരം: വടകരയിലെ സ്വതന്ത്രസ്ഥാനാർഥി സി.ഒ.ടി. നസീറിനെതിരെ നടന്ന ആക്രമണ ം ഒറ്റപ്പെട്ടതാണെന്നും നസീറിെൻറ മൊഴിയിൽ ആരുടെയും പേര് പരാമർശിച്ചിരുന്നില്ലെന ്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിക ളെ അറസ്റ്റ് ചെയ്തതെന്നും പ്രതിപക്ഷത്തിെൻറ അടിയന്തരപ്രമേയ നോട്ടീസിന് മറുപ ടിയായി മുഖ്യമന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നസീറിെൻറ മൊഴി മൂന്ന് തവണ രേ ഖപ്പെടുത്തി. മൂന്ന് തവണയും മൊഴി വായിച്ചുകേൾപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയി ട്ടില്ല. ഇതിെൻറ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. കേസിലെ ഗൂഢാലോചനയില്‍ എ.എന്‍. ഷംസീര്‍ എം.എൽ.എക്ക് പങ്കുണ്ടെന്ന ആരോപണം തള്ളുന്ന നിലയിലായിരുന്നു മുഖ്യമന് ത്രിയുടെ നിലപാട്. വടകരയിലും നാദാപുരത്തും ഉൾപ്പെടെ അടുത്തിടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടില്ല. നിയമസഭയെ എന്തും വിളിച്ചുപറയാനുള്ള വേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കൊലപ്പെടുത്താൻ ശ്രമിച്ചവരെ സർക്കാർ സംരക്ഷിക്കുകയാണെന്നും അന്വേഷണം അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഷംസീറിനെതിരെ നസീർ മൊഴി നൽകിയിട്ടും വേണ്ട രീതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന് ഇറങ്ങിപ്പോക്കിനു മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി പാറയ്ക്കൽ അബ്ദുല്ലയാണ് വിഷയം അവതരിപ്പിച്ചത്. അബ്ദുല്ലയുടെ പ്രസംഗം ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിെവച്ചു. ടി.പി. ചന്ദ്രശേഖരൻ വധം മുതൽ സി.പി.എമ്മിെനതിരെ കടുത്ത വിമർശനമാണ് അദ്ദേഹം നടത്തിയത്.

പ്രകോപിതനായ മുഖ്യമന്ത്രി നാദാപുരത്തെ ബിനുവിെൻറയും ഷബിെൻറയും കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി ലീഗിനെ കടന്നാക്രമിച്ചു. ലീഗ് മാലാഖ ചമയേണ്ടതില്ലെന്ന് മുന്നറിയിപ്പ് നൽകിയ മുഖ്യമന്ത്രി സർക്കാറിനെ കടന്നാക്രമിക്കാൻ നരേന്ദ്ര മോദിയുടെ വാക്കുകൾ അംഗം കടമെടുത്തെന്നും കുറ്റപ്പെടുത്തി. ഇത് കുറച്ചുനേരം ബഹളത്തിന് ഇടയാക്കി.
സി.ഒ.ടി. നസീർ അക്രമിക്കപ്പെട്ടത് സത്യമാണെന്നും പിന്നിൽ ആരായാലും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണത്തിൽ വീഴ്ചയില്ല. നസീറിനെ കാണാൻ കണ്ണൂർ ജില്ലയിൽനിന്ന് സി.പി.എം നേതാക്കൾ ആശുപത്രിയിലേക്ക് ഒഴുകി. അതിൽനിന്ന് സി.പി.എമ്മിന് അദ്ദേഹവുമായി ശത്രുതയില്ലെന്ന് വ്യക്തമാണ്. ആരോപണം രാഷ്ട്രീയമായി ഉന്നയിച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
തലശ്ശേരി: സി.പി.എം മുൻ പ്രാദേശിക നേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കതിരൂർ വേറ്റുമ്മൽ ആണിക്കാംെപായിലിലെ കൊയിറ്റി ഹൗസിൽ സി. ശ്രീജിൽ (26), തലശ്ശേരി കൊളശ്ശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ ആർ. ബാബു (26) എന്നിവരെയാണ് ഏഴ് ദിവസത്തേക്ക് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി െപാലീസ് കസ്റ്റഡിയില്‍ വിട്ടത്. നസീറിനെ ആക്രമിച്ച േകസിൽ കഴിഞ്ഞ വെള്ളിയാഴ്ച അഡ്വ. എൻ.ആർ. ഷാനവാസ് മുഖേനയാണ് ശ്രീജിലും റോഷൻ ബാബുവും തലേശ്ശരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. റിമാൻഡിൽ കഴിയുന്ന ഇവരെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടുന്നതിനായി അന്വേഷണസംഘം ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്നാണ് െപാലീസ് കസ്റ്റഡിയിൽ വിട്ടത്.
നസീറിനെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ല സെഷൻസ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കാവുംഭാഗം മുക്കാളിൽ മീത്തൽ ഹൗസിൽ വി. ജിതേഷ് (35), കാവുംഭാഗം കുന്നിനേരി മീത്തൽ ഹൗസിൽ എം. വിപിൻ (32), കാവുംഭാഗം ചെറിയാണ്ടി ഹൗസിൽ സി. മിഥുൻ (30) എന്നിവരാണ് വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ ൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCOT NaseerPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan on cot naseer case-kerala news
Next Story