വിവാദത്തിന് തലവെച്ചുകൊടുക്കരുത് –പിണറായി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾക്ക് തലവെച്ചുകൊടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിെൻറ മൃദുഹിന്ദുത്വവും കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധനയങ്ങളും എടുത്തുപറഞ്ഞും എൽ.ഡി.എഫ് സർക്കാറിെൻറ ഭരണനേട്ടവും രാഷ്ട്രീയവും വിശദീകരിച്ചുംവേണം തെരഞ്ഞെടുപ്പിനെ നേരിടാൻ. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്കുശേഷം കൂടിയാേലാചിക്കും. യു.ഡി.എഫിെൻറ പ്രചാരണം എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കുപോലും ഇഷ്ടപ്പെട്ടില്ലെന്നാണ് പത്രങ്ങളിലെ വാർത്ത.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ല സെക്രേട്ടറിയറ്റംഗങ്ങളും പെങ്കടുത്ത ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. മാധ്യമങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കും. അതിൽപെട്ടുപോകരുത്. പൊതുകാര്യങ്ങളിലൊന്നും നേതാക്കൾ വിവാദ പ്രസ്താവനകൾ നടത്തരുത്. സർക്കാറിെൻറ ഭരണ നേട്ടത്തിനൊപ്പം രാഷ്ട്രീയം പറയണം. രാഷ്ട്രീയം മാറ്റി വിവാദം സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമം. പി.എസ്.സിക്ക് വിടാത്ത തസ്തികകളിലാണ് താൽക്കാലിക നിയമനം നടത്തിയത്. ഒരു തസ്തിക രൂപവത്കരിച്ചയുടൻ പി.എസ്.സിക്ക് വിടാൻ സാധിക്കില്ല. തസ്തികക്ക് അനുമതി ലഭിക്കൽ, സർക്കാർ ഉത്തരവിറങ്ങൽ, പി.എസ്.സി അപേക്ഷ ക്ഷണിക്കൽ എന്നീ നടപടിക്രമമുണ്ട്. അതുവരെ ദിവസ വേതന ക്രമത്തിലും കരാർ നിയമനവും നടത്തിയാൽ മാത്രമേ വകുപ്പുകളുടെ പ്രവർത്തനം മുന്നോട്ട് പോകുകയുള്ളൂ–അദ്ദേഹം പറഞ്ഞു.
ഗൃഹസന്ദർശനത്തിൽ വീഴ്ച; ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാറിെൻറ ഭരണനേട്ടം വിശദീകരിക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്ത ഗൃഹസന്ദർശന പരിപാടിയിൽനിന്ന് 'മുങ്ങിയവരെ' രൂക്ഷമായി കൈകാര്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം സംഘടിപ്പിച്ച ശിൽപശാലയിലായിരുന്നു വിമർശനം.തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഏഴ് ദിവസത്തെ ഗൃഹസന്ദർശനത്തിന് തീരുമാനിച്ചത്. എന്നാൽ പല ജില്ലകളിലും പ്രാദേശിക തലത്തിൽ ഇതിൽ നേതാക്കൾ പൂർണമായും പെങ്കടുത്തില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുടർന്ന് ക്ഷുഭിതനായ അദ്ദേഹം തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നിശ്ചയിക്കുന്ന പരിപാടികൾ കൃത്യ സമയത്ത് തന്നെ പൂർത്തീകരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.