Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ ബില്ലിനെതിരെ...

പൗരത്വ ബില്ലിനെതിരെ സംയുക്ത പ്രക്ഷോഭവുമായി സർക്കാറും പ്രതിപക്ഷവും

text_fields
bookmark_border
പൗരത്വ ബില്ലിനെതിരെ സംയുക്ത പ്രക്ഷോഭവുമായി സർക്കാറും പ്രതിപക്ഷവും
cancel

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കക്ഷിനേതാക്കളും ഇൗമാസം 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10ന് സത്യഗ്രഹം ആരംഭിക്കും.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പുചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നത്. സാംസ്കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. നവോത്ഥാന സമിതി പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകും.
ഈ പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും മുഴുവന്‍ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ നടന്ന അനൗപചാരിക ചർച്ചയിലാണ് യോജിച്ച പ്രക്ഷോഭത്തിനുള്ള ധാരണ ഉരുത്തിരിഞ്ഞത്. പൗരത്വ ബില്ലിനെതിരെ എൽ.ഡി.എഫ് ഉൾപ്പെടെ എല്ലാ കക്ഷികളുമായും സഹകരിക്കാൻ തയാറാണെന്ന നിർദേശം ചെന്നിത്തലയാണ് വാർത്തസമ്മേളനത്തിൽ മുന്നോട്ടുവെച്ചത്. യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച് പിന്തുണ ഉറപ്പാക്കിയശേഷം പൗരത്വ ബില്ലിനെതിരെ സംസ്ഥാന സർക്കാറുമായി യോജിച്ച് മുന്നോട്ടുപോകാനുള്ള സന്നദ്ധത ചെന്നിത്തല ടെലിഫോണിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

പൗരത്വ ബില്ലിനെതിരായ ഹരജിയിൽ പ്രതിപക്ഷനേതാവെന്ന നിലയിൽ സുപ്രീംകോടതിയിൽ കക്ഷിചേരുമെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദേശീയതലത്തിൽ ബില്ലിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചത് സ്വാഗതാർഹമാണ്. ബിൽ ഇന്ത്യൻ ഭരണഘടനയുടെ 14ാം വകുപ്പിനെതിരാണ്. അതിനാൽ കേന്ദ്രസർക്കാറിെൻറ നീക്കത്തിനെതിരെ കേരളം ഒരുമിച്ചുനിൽക്കണം. പാർലെമൻറ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട ബിൽ കേരളത്തിൽ നടപ്പാക്കിെല്ലന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാൻ കഴിയുമോയെന്ന് സംശയമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsCACPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan and ramesh Chennithala on CAB-Kerala News
Next Story