Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: ‘പൊലീസ്...

ശബരിമല: ‘പൊലീസ് സര്‍ക്കാറിനെ ആർ.എസ്.എസിന് ഒറ്റുകൊടുത്തു’ -മുഖ്യമന്ത്രി

text_fields
bookmark_border
ശബരിമല: ‘പൊലീസ് സര്‍ക്കാറിനെ ആർ.എസ്.എസിന് ഒറ്റുകൊടുത്തു’ -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാറിനെ പൊലീസ് ആര്‍.എസ്.എസിന് ഒറ്റുകൊടുത്തെന ്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്ക ാർ കൈക്കൊണ്ട തീരുമാനങ്ങൾ പലതും ആര്‍.എസ്.എസിന് ചോര്‍ത്തിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ആരോപിച്ചത്. മനീതി സംഘം വന്നപ്പോള്‍ നാറാണത്തു ഭ്രാന്തനെ പോലെയായിരുന്നു പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശബരിമല ഡ്യൂട്ടിയില്‍നിന്ന് ഒഴിഞ്ഞുമാറി. വളരെ മുമ്പ് തന്നെ ഇക്കാര്യം പറയണമെന്ന് കരുതിയതാണ്. എന്നാൽ, ഇപ്പോഴാണ് അതിനുള്ള അവസരം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ സാന്നിധ്യത്തിലാണ് ഡിവൈ.എസ് പിമാര്‍ വരെയുള്ള പൊലീസിലെ ഉന്നതരെ ഇരുത്തി മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. ശബരിമലയിൽ സർക്കാറിന് പ്രത്യേക താൽപര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുപ്രീംേകാടതിവിധി നടപ്പാക്കാനാണ് ശ്രമിച്ചത്. അവിടെ സർക്കാറിെൻറ താൽപര്യം നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടിയിരുന്നത്. എന്നാൽ, ശബരിമലയില്‍ പല ഉദ്യോഗസ്ഥരും അവരുടെ താൽപര്യപ്രകാരമാണ് പ്രവര്‍ത്തിച്ചത്. യുവതികള്‍ വരുന്നത് കൃത്യമായി ആര്‍.എസ്.എസ് നേതൃത്വത്തിന് ചോർത്തിക്കൊടുത്തു. ‘കൊണ്ടുപോയതും നീയേ ചാപ്പ , കൊല്ലിച്ചതും നീയേ ചാപ്പ’ എന്ന സമീപനമായിരുന്നു പൊലീസിേൻറത്. ഇത് പ്രശ്നങ്ങൾ ആളിക്കത്തിക്കാനിടയാക്കി.

ക്ഷേത്രത്തിനു മുന്നിൽ ആര്‍.എസ്.എസ് നേതാവിന് മൈക്ക് പിടിച്ചുകൊടുക്കാനായിരുന്നു പൊലീസിന് താൽപര്യം. പൊലീസിെൻറ ഈ സമീപനം കൊണ്ടാണ് സുപ്രീംകോടതി വിധി വേണ്ട വിധത്തില്‍ ശബരിമലയില്‍ നടപ്പാക്കാന്‍ കഴിയാതിരുന്നത്. സർക്കാർ തീരുമാനങ്ങൾ േചാരുന്നെന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പൊലീസ് ആസ്ഥാനത്തുനിന്ന് പോലും വിവരങ്ങള്‍ ചോരുകയാണ്. ആസ്ഥാനത്തുനിന്ന് ഫയല്‍ ആഭ്യന്തരവകുപ്പിലെത്തുന്നതിനുമുമ്പ് തന്നെ അതിെൻറ പകര്‍പ്പ് പലര്‍ക്കും ലഭിക്കുന്നു.

ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വലിയ പാളിച്ച പൊലീസിനുണ്ടായി. പൊലീസുകാർ സർക്കാർ തീരുമാനത്തോടൊപ്പവും സംസ്ഥാന താൽപര്യത്തിന് ഒപ്പവുമാണ് നിൽക്കേണ്ടത്. നിങ്ങളിൽ ചിലർക്ക് നെഞ്ചിൽ കൈെവച്ച് പറയാമോ, സ്റ്റേറ്റിനൊപ്പം നിന്നുവെന്ന് -മുഖ്യമന്ത്രി ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala issuePinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan against kerala police-kerala news
Next Story