Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2019 5:52 PM GMT Updated On
date_range 19 Sep 2019 5:54 PM GMTമര്യാദക്കല്ലെങ്കിൽ സർക്കാർ ഭക്ഷണം കഴിക്കേണ്ടിവരും –പിണറായി
text_fieldsbookmark_border
കോട്ടയം: മുന്‍ മന്ത്രി വി.െക. ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്ര ി പിണറായി വിജയൻ. പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി ഇടതുമുന്നണി എ ലിക്കുളം കൂരാലിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി നടത്തുന്നത് എത്ര ഉന്നതനായാലും രക്ഷപ്പെടില്ല. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഒരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാൾ അനുഭവിക്കാൻ പോവുകയാണ്. എൽ.ഡിഎഫ് സർക്കാറിെൻറ ഭാഗമായി ഇരിക്കുന്ന ആരും ‘ലേശം ഇങ്ങു പോരട്ടെ’ എന്ന് ചിന്തിക്കില്ല. കിഫ്ബി സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനോട് ഒന്നേ പറയാനുള്ളൂ.
‘ആ പരിപ്പ് ഇവിടെ വേവില്ല’- മുഖ്യമന്ത്രി പറഞ്ഞു. പണം കൈയിട്ടുവാരാൻ ശ്രമിച്ചതിനാണിപ്പോൾ പാലാരിവട്ടത്ത് നടപടി ഉണ്ടാകാൻ പോകുന്നത്. പഞ്ചവടിപ്പാലങ്ങളല്ല, നല്ല ഈടും ഭദ്രതയുമുള്ള നിർമിതിയാണ് എൽ.ഡി.എഫിെൻറ മുഖമുദ്ര. അഴിമതി നടത്താൻ ശ്രമിക്കുന്നവർ ആരായാലും തിക്തഫലം അനുഭവിക്കേണ്ടി വരും. മര്യാദക്ക് ജീവിച്ചാൽ സർക്കാർ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എലിക്കുളം പഞ്ചായത്ത് കൺവീനർ വി.വി. ഹരികുമാർ അധ്യക്ഷത വഹിച്ചു.
അഴിമതി നടത്തുന്നത് എത്ര ഉന്നതനായാലും രക്ഷപ്പെടില്ല. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഒരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാൾ അനുഭവിക്കാൻ പോവുകയാണ്. എൽ.ഡിഎഫ് സർക്കാറിെൻറ ഭാഗമായി ഇരിക്കുന്ന ആരും ‘ലേശം ഇങ്ങു പോരട്ടെ’ എന്ന് ചിന്തിക്കില്ല. കിഫ്ബി സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനോട് ഒന്നേ പറയാനുള്ളൂ.
‘ആ പരിപ്പ് ഇവിടെ വേവില്ല’- മുഖ്യമന്ത്രി പറഞ്ഞു. പണം കൈയിട്ടുവാരാൻ ശ്രമിച്ചതിനാണിപ്പോൾ പാലാരിവട്ടത്ത് നടപടി ഉണ്ടാകാൻ പോകുന്നത്. പഞ്ചവടിപ്പാലങ്ങളല്ല, നല്ല ഈടും ഭദ്രതയുമുള്ള നിർമിതിയാണ് എൽ.ഡി.എഫിെൻറ മുഖമുദ്ര. അഴിമതി നടത്താൻ ശ്രമിക്കുന്നവർ ആരായാലും തിക്തഫലം അനുഭവിക്കേണ്ടി വരും. മര്യാദക്ക് ജീവിച്ചാൽ സർക്കാർ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എലിക്കുളം പഞ്ചായത്ത് കൺവീനർ വി.വി. ഹരികുമാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story