Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമലാ ഇൻറർനാഷനൽ,...

കമലാ ഇൻറർനാഷനൽ, പൊന്നാപുരം കോട്ട.. ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

text_fields
bookmark_border

തിരുവനന്തപുരം: ലാവലിൻ ഭയങ്കര കാര്യമാണെന്ന് പറഞ്ഞ് തന്നെ വല്ലാതെയാക്കിക്കളയാ മെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് ലാവലിൻബാധയെ ന്ന പ്രതിപക്ഷനേതാവിെൻറ ആരോപണത്തോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായ ിരുന്നു അദ്ദേഹം. താൻ ഇതിനൊക്കെ എന്ത് പറയാനാണെന്ന് പ്രതികരിച്ച അദ്ദേഹം പറഞ്ഞാൽ പഴയ കഥകളിലേക്ക് പോകേണ്ടിവരുമെന്നും വ്യക്തമാക്കി.

ഭാര്യയുടെ പേര് കമലയെന്നാണെന്നും വിദേശത്തുള്ള കമല ഇൻറർനാഷനൽ അവരുടേതാണെന്നും പറഞ്ഞു. തെൻറ വീട് വലിയ രമ്യഹർമ്യവും പൊന്നാപുരം കോട്ടയാണെന്നും പറഞ്ഞ് ചിത്രം പ്രദർശിപ്പിച്ച ചിലരുണ്ട്. മകൾ അമൃതാനന്ദമയിയുടെ കോളജിൽ ചേർന്നത് വാർത്തയായി. ജോലി കിട്ടിയത് ഒറാക്കിളിലായതിനാൽ വാർത്തയായില്ല. പിണറായി വിജയെൻറ സ്വാധീനം കൊണ്ടാണ് ഒറാക്കിളിൽ ജോലി കിട്ടിയത് എന്ന് പറയാനാകില്ലല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മകെൻറ പഠനവും വാർത്തയായി.
ലാവലിൻ കേസ് ഇവർ നിയോഗിച്ച വിജിലൻസ് അന്വേഷിച്ച് തെളിവില്ലെന്ന് റിപ്പോർട്ട് ചെയ്തതാണ്.

അതിന് ശേഷമാണ് മന്ത്രിസഭയിൽ കൊണ്ടുപോയി സി.ബി.െഎ അന്വേഷണത്തിന് തീരുമാനിച്ചത്. അതിൽ കള്ള തെളിവിന് ശ്രമിച്ചു. കോടതി വിശദമായി പരിേശാധിച്ചല്ലേ കേസ് നിലനിൽക്കില്ലെന്ന് തീരുമാനിച്ചത്. മറ്റ് കാര്യങ്ങളിലേക്ക് താൻ പോകണോ? മറന്നുപോയിട്ടല്ല, ഇെതല്ലാം എന്തിന് പറഞ്ഞുകൊണ്ടിരിക്കുന്നു എന്ന് വിചാരിച്ചിട്ടാണ്. അതൊന്നും തന്നെ വേട്ടയാടുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയിെല വിഭാഗീയത കാരണമല്ലേ എന്ന് ചോദിച്ചപ്പോൾ എതിരാളികളാണ് അത് ഏറ്റുപിടിച്ചതും കൊണ്ട് നടന്നതുമെന്നായിരുന്നു മറുപടി. സ്പ്രിൻക്ലറിലെ നടപടിവീഴ്ച പ്രതിപക്ഷം ഉന്നയിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ സംസ്ഥാനത്തും രാജ്യത്തും സാധാരണഗതിയിൽ നമുക്ക് അവകാശപ്പെട്ട പല കാര്യങ്ങളും നടക്കുന്നിെല്ലന്നും പലതും മാറ്റിെവച്ചില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspress meetPinarayi Vijayan
News Summary - Pinarayi on press meet-Kerala news
Next Story