Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മമനസ്സിെൻറ...

അമ്മമനസ്സിെൻറ െകാടുംക്രൂരത; സിനിമയെ വെല്ലുന്ന തിരക്കഥ

text_fields
bookmark_border
അമ്മമനസ്സിെൻറ െകാടുംക്രൂരത; സിനിമയെ വെല്ലുന്ന തിരക്കഥ
cancel

കണ്ണൂർ: പിണറായി മണ്ണത്താൻവീട്ടിലെ കൂട്ടക്കൊലയുടെ ചുരുളഴിയുേമ്പാൾ മൂക്കത്ത് വിരൽവെക്കുകയാണ് കേരളം. സ്വന്തം ചോരയിൽ പിറന്ന മക്കളോടും ചോറൂട്ടി വളർത്തിയ മാതാപിതാക്കളോടുമുള്ള സൗമ്യയുടെ ചെയ്തികളിലൂടെ സമാനതയില്ലാത്ത കൊടുംക്രൂരതയാണ് പുറത്താവുന്നത്. 

ദുരൂഹമരണങ്ങളുടെ തുടക്കം ഇൗവർഷം ജനുവരിയിലാണ്. സൗമ്യയുടെ ഒമ്പതുവയസ്സുകാരി മകൾക്ക് ജനുവരി ഏഴിന് കലശലായ വയറുവേദനയും ഛർദിയും. ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാക്കിയ കുട്ടിയെ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ജനുവരി 21ന് കുട്ടി മരിച്ചു. 

െഎശ്വര്യയുടെ വേർപാടിെൻറ നോവുണങ്ങും മുമ്പ്  43ാം ദിവസമായിരുന്നു മണ്ണത്താൻവീട്ടിലെ രണ്ടാമത്തെ  മരണം.സൗമ്യയുടെ 65കാരിയായ മാതാവ് കമലക്ക്  മാർച്ച് നാലിന് വയറുവേദനയും ഛർദിയും. തലശ്ശേരി മിഷൻ ആശുപത്രിയിലാക്കിയ കമല നാലാംനാൾ മരിച്ചു. കൃത്യം 37ാം ദിവസം മണ്ണത്താൻവീട്ടിൽ മരണം മൂന്നാമതുമെത്തി. ഇക്കുറി സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണൻ. 76കാരനായ ഇദ്ദേഹത്തെ ഏപ്രിൽ പത്തിനാണ്  തലശ്ശേരി സഹകരണ ആശുപത്രിയിലാക്കിയത്. നാലാംനാൾ അന്ത്യശ്വാസം വലിച്ചു.  

സൗമ്യ ചോനാടം അണ്ടിക്കമ്പനിയിൽ  ജോലിചെയ്ത കാലത്ത് പരിചയപ്പെട്ട കിഷോർ എന്നയാൾക്കൊപ്പമായിരുന്നു താമസം. ഏതാനും വർഷങ്ങൾ ഒന്നിച്ചു താമസിച്ചുവെങ്കിലും ഇവർ നിയമപരമായി വിവാഹംചെയ്തിട്ടില്ല. രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ച സമയത്ത് ഇരുവരും പിണങ്ങി. ശേഷം സൗമ്യക്ക് അടുപ്പക്കാരായി പലരും വീട്ടിലെത്തി. അത്തരം ബന്ധങ്ങൾക്ക് തടസ്സമായതാണ് മകളെയും മാതാപിതാക്കളെയും  ഇല്ലാതാക്കാൻ സൗമ്യയെ പ്രേരിപ്പിച്ചത്. 

കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പ് െഎശ്വര്യ രാത്രി ഉറക്കമുണർന്നു.  മുറിയിൽ അമ്മക്കൊപ്പം മറ്റുരണ്ടുപേരെ കണ്ട കുട്ടി നിലവിളിച്ചു. അന്ന് കുഞ്ഞിനെ തല്ലിയുറക്കിയ സൗമ്യ മകളെ ഇല്ലാതാക്കാൻ തീരുമാനിച്ചു. എലിവിഷം നൽകി മകളെ കൊന്നത് പേക്ഷ, ആരും സംശയിച്ചില്ല.

അതുകൊണ്ടാണ് അതേവഴി തന്നെ അമ്മയെയും അച്ഛനെയും വകവരുത്തിയത്. അമ്മക്ക് മീൻകറിയിലും അച്ഛന് രസത്തിൽ കലർത്തിയുമാണ് വിഷം നൽകിയത്.  മറ്റു മൂന്നുപേരുടെയും ജീവനെടുത്ത അതേ ഛർദിയും വയറുവേദനയുമാണ് 2012ൽ മറ്റൊരു മകളായ ഒന്നരവയസ്സുകാരി കീർത്തനയുടെ ജീവനെടുത്തത്. മംഗലാപുരത്തെ  ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സാഹചര്യം വെച്ചുനോക്കുേമ്പാൾ കൊലപാതകം സംശയിക്കാം. അന്ന് പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലാത്തതിനാൽ ശാസ്ത്രീയമായ തെളിവുകളൊന്നും പൊലീസിന് മുന്നിലില്ല. എന്നാൽ, കീർത്തനയുടെ മരണത്തിൽ പങ്കില്ലെന്ന നിലപാടിലാണ് സൗമ്യ. 

സൗമ്യയെ തെളിവെടുപ്പിനായി തലശ്ശേരി സി.ഐ ഓഫിസില്‍ നിന്ന് പിണറായിയിലെ വീട്ടിലേക്ക്‌ കൊണ്ടുപോകുന്നു
 


വഴിത്തിരിവായി മുഖ്യമന്ത്രിയുടെ സന്ദർശനം; ചുരുളഴിച്ച് പൊലീസ്
കണ്ണൂർ: വിഷു തലേന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ സൗമ്യയുടെ വീട്ടിലെത്തുന്നതാണ് കേസിൽ വഴിത്തിരിവാകുന്നത്. സ്വന്തം നാട്ടിലെ മരണവീട്ടിൽ അനുശോചനം അറിയിക്കാനെത്തിയ മുഖ്യമന്ത്രിക്ക് മുന്നിൽ പരിസരവാസികളിൽ ചിലർ രഹസ്യവിവരങ്ങൾ പങ്കുവെച്ചു. സംഭവം ഗൗരവമായെടുത്ത് അന്വേഷിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ സൗമ്യ വെട്ടിലായി. പിടിച്ചുനിൽക്കാനായി കരുക്കൾ നീക്കി. 

മുഖ്യമന്ത്രി വീട്ടിൽ വന്നുപോയതിന് മൂന്നാംനാൾ സൗമ്യ ഛർദിയും വയറുവേദനയും ബാധിച്ച് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് അത്തരമൊരു തന്ത്രമായിരുന്നു. വിഷം കുറഞ്ഞ അളവിൽ മാത്രം കഴിച്ച സൗമ്യ, മാതാപിതാക്കളുടെയും മക്കളുടെയും ജീവനെടുത്ത അപൂർവരോഗം  തന്നെയും ബാധിച്ചുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇത് ആദ്യമേ മനസ്സിലാക്കി. ആശുപത്രിയിൽ കഴിഞ്ഞ സൗമ്യക്ക് കാവൽ  ഏർപ്പെടുത്തി. 

പുറത്ത് സൗമ്യയെക്കുറിച്ച് വിശദമായി അന്വേഷിച്ചു. അതിനിടെ, കുഞ്ഞിക്കണ്ണൻ,  കമല, െഎശ്വര്യ എന്നിവരുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ മരണം വിഷം ഉള്ളിൽചെന്നാണെന്ന് വ്യക്തമായതും നിർണായകമായി. ഇതോടെ സംഭവം െകാലപാതകമെന്ന് ഉറപ്പിച്ചു. സംശയം സൗമ്യയെ തന്നെയായിരുന്നു. എന്നാൽ, ദൃക്സാക്ഷികളില്ല, ഉറച്ച സാഹചര്യ തെളിവുകളുമില്ല. ഇൗ ഘട്ടത്തിൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത  സൗമ്യയെ പൊലീസ് ചോദ്യം ചെയ്തു.

തലശ്ശേരി െറസ്റ്റ്ഹൗസിൽ രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി വൈകിയും നീണ്ടു. അവസാനംവരെ പിടിച്ചുനിന്ന സൗമ്യ ഒരുഘട്ടത്തിൽ കുറ്റം തെളിയിക്കാൻ പൊലീസിനെ വെല്ലുവിളിക്കുകവരെ ചെയ്തുവെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. 

സൗമ്യയുമായി അടുപ്പമുള്ളവരെ  ഹാജരാക്കിയും ഫോൺരേഖകളും മറ്റും വെച്ചും ചോദ്യംചെയ്യൽ മുറുക്കിയതോടെ സൗമ്യയുടെ പ്രതിരോധം തകർന്നു. പൊട്ടിക്കരഞ്ഞുകൊണ്ട്  സൗമ്യ കുറ്റസമ്മതം നടത്തുേമ്പാൾ ചോദ്യംചെയ്യൽ 11 മണിക്കൂർ പിന്നിട്ടിരുന്നു. ഒരു മകളെയും മാതാപിതാക്കളെയും വിഷം നൽകി കൊന്ന രീതി വിവരിച്ച സൗമ്യ പേക്ഷ, 2012ൽ മരിച്ച ആദ്യമകൾ കീർത്തനയുടെ മരണത്തിൽ പങ്കില്ലെന്ന നിലപാടിലാണ്.  

Soumya-Pinarayi


എല്ലാം ചെയ്തത് സൗമ്യ തനിച്ചോ..? 
കണ്ണൂർ:  പിണറായിയിലെ അത്യപൂർവ കൂട്ടക്കൊലക്ക് പിന്നിൽ സൗമ്യ ഒറ്റക്ക് തന്നെയോ..? ഇക്കാര്യം സ്ഥിരീകരിക്കാനാകാതെ കുഴയുകയാണ് പൊലീസ്. അച്ഛനും അമ്മയും മകളും ഉൾപ്പെടെ മൂന്നുപേരെ െകാലപ്പെടുത്തിയത് ഒറ്റക്ക് തന്നെയെന്നാണ് സൗമ്യയുടെ മൊഴി. ആവർത്തിച്ചുള്ള ചോദ്യംചെയ്യലിലും അതുതന്നെ പറയുന്നു. അതേസമയം, സൗമ്യയുമായി അടുത്തബന്ധമുള്ള നിരവധിപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.  

മൂന്നുപേരെ കസ്റ്റഡിയിലെടുത്തതിൽ ഒരാളെ വിട്ടയച്ചു. രണ്ടുപേർ ഇപ്പോഴും കസ്റ്റഡിയിലാണ്. സൗമ്യയുമായി അവിഹിതവും അല്ലാത്തതുമായി ബന്ധമുള്ളവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. എന്നാൽ, െകാലക്ക് സൗമ്യയെ ആരെങ്കിലും സഹായിച്ചോയെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. സൗമ്യക്ക് എലിവിഷം വാങ്ങിക്കൊടുത്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിണറായി സ്വദേശിയായ ഇയാൾക്ക് സൗമ്യയുടെ െകാലപാതക ആസൂത്രണത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. 

പണമിടപാട് സൊൈസറ്റിയുടെ കലക്ഷൻ ഏജൻറ് കൂടിയായ സൗമ്യയും ഇയാളും തമ്മിൽ സാമ്പത്തിക ഇടപാടുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊല നടത്തിയത് സൗമ്യ തനിച്ച് തന്നെയാണെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നു. എന്നാൽ, കൊലപാതകം  ആസൂത്രണംചെയ്യുന്നതിൽ സൗമ്യയുടെ അടുപ്പക്കാരിൽ  ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ആനിലക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സൗമ്യയെ കുടുക്കിയത് അതിബുദ്ധി
കണ്ണൂർ: സൗമ്യയുടെ വീട്ടിലേക്ക് കയറിയാൽ ആദ്യം ശ്രദ്ധയിൽപെടുക രണ്ടു ചിത്രങ്ങളാണ്. സൗമ്യയുടെ മകൾ െഎശ്വര്യയുടെയും കീർത്തനയുടെയും വലിയ ചിത്രങ്ങൾ.  എളുപ്പം ശ്രദ്ധയിൽപെടുംവിധം ഇൗ ചിത്രങ്ങൾ വെച്ചതുപോലും സൗമ്യയിലെ കൊടും കുറ്റവാളിയുടെ വലിയ ആസൂത്രണത്തിെൻറ ഭാഗമാണ്. വിഷം കൊടുത്തുകൊന്ന മക്കളുടെ മരണത്തിൽ ആരുംതന്നെ സംശയിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു അത്. 

 മക്കളുടെ വിയോഗത്തിൽ നൊന്തുകഴിയുന്ന അമ്മയെന്ന അഭിനയത്തിന് അങ്ങനെ വിശ്വാസ്യത പകരാൻ ഒരു പരിധിവരെ സൗമ്യക്ക് സാധിക്കുകയും ചെയ്തു. ഒടുവിൽ സൗമ്യയെ കുടുക്കിയതും ഇൗ അതിബുദ്ധിതന്നെ. മക്കളും അമ്മയും അച്ഛനും ഛർദിയും വയറുവേദനയും ബാധിച്ച് മരിച്ചതിന് പിന്നിൽ സംശയം ഉയരാതിരിക്കാൻ സൗമ്യ പല കള്ളങ്ങളും പ്രചരിപ്പിച്ചു.   കിണറ്റിലെ വെള്ളത്തിൽ അമോണിയം േഫാസ്ഫേറ്റിെൻറ അളവ് വളരെ കൂടുതലാണെന്നും അതായിരിക്കാം മരണത്തിന് കാരണമെന്നുമായിരുന്നു സൗമ്യയുടെ പ്രചാരണം. 

സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതു കാണാനെത്തിയ നാട്ടുകാര്‍
 


വിശ്വസിക്കാനാവാതെ നാട്ടുകാർ; തെളിവെടുപ്പിന് കൊണ്ടുവന്ന സൗമ്യക്ക് കൂക്കിവിളി

തലശ്ശേരി: തെളിവെടുപ്പിന് പടന്നക്കരയിലെ വീട്ടിൽ എത്തിച്ചപ്പോഴും വൈദ്യപരിശോധനക്കായി തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴും സൗമ്യക്ക് ജനങ്ങളുടെ കൂക്കിവിളിയും അസഭ്യവർഷവും. പൊലീസ് വാഹനം കണ്ടതോടെ വീട്ടിലും പരിസരത്തുമായി കൂടിനിന്ന നാട്ടുകാർ ഇളകി. പലരും അസഭ്യവർഷം ചൊരിഞ്ഞു. പൊലീസ് ഏറെ പണിപ്പെട്ടാണ് സൗമ്യയെ വീട്ടിനകത്ത് എത്തിച്ചത്. തെളിവെടുപ്പിനുശേഷം പുറത്തിറക്കിയപ്പോഴും ജനങ്ങളുടെ രോഷം അണപൊട്ടിയൊഴുകി. 

സാമ്പത്തികമായി ഭദ്രതയുള്ള കുടുംബമല്ല; എന്നാൽ, ജീവിതം ആർഭാടമായിട്ടായിരുന്നു -സൗമ്യെയക്കുറിച്ചുള്ള പരിസരവാസികളുടെ ഏകാഭിപ്രായം ഇതാണ്. സൗമ്യക്ക് സ്വന്തമായി വരുമാനമില്ല. അതിനുള്ള ശ്രമമാണ് വഴിവിട്ടജീവിതത്തിലേക്ക് സൗമ്യയെ നയിച്ചതെന്നാണ് അവർ പറയുന്നത്.  ചെയ്തത് ഭയങ്കര ക്രൂരതയാണെന്ന് അയൽവാസിയായ കെ.പി. രതി പറഞ്ഞു. സൗമ്യ കൊലപ്പെടുത്തിയ െഎശ്വര്യയെക്കുറിച്ച് ഒാർക്കുേമ്പാൾ സഹിക്കാനാകുന്നില്ല. ആ കുട്ടിയോട് ഇത്ര ക്രൂരത കാണിക്കേണ്ടിയിരുന്നില്ല -അവർ പറഞ്ഞു. 

പഠനത്തിൽ മിടുക്കിയായിരുന്നു െഎശ്വര്യ. നന്നായി ഡാൻസും കളിക്കും. അയൽവാസികളുടെ ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു അവളെന്നും രതി പറഞ്ഞു. കൊലപാതകം തെളിഞ്ഞതോടെ മരണങ്ങൾ സൃഷ്ടിച്ച ഭീതിയിൽനിന്ന് ജനങ്ങൾ മോചിതരായെന്നാണ് അയൽവാസി എൻ. മനോഹരൻ പറഞ്ഞത്. അണുബാധയാണെന്നാണ് െഎശ്വര്യയുടെ മരണത്തെക്കുറിച്ച് സൗമ്യ പറഞ്ഞത്. ഇത് ജനങ്ങളിൽ ഭീതിവളർത്തിയിരുന്നു. തുടരെയുണ്ടായ രണ്ടു മരണങ്ങളും ഇൗ ഭീതി വർധിപ്പിച്ചു. ഇൗ ഭയമാണ് ഇപ്പോൾ മാറിയതെന്നും അദ്ദേഹം പറഞ്ഞു. 

പടന്നക്കരയിൽനിന്ന് വൈകീട്ട് 4.10ഓടെയാണ് വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മുഖം മൂടിക്കൊണ്ടുവന്ന സൗമ്യയെ കണ്ടതോടെ ജനങ്ങൾ ആശുപത്രിയിലേക്ക് ഇരച്ചുകയറി. കൂക്കിവിളിയും അസഭ്യവർഷവുമായാണ് അവരും സൗമ്യയെ എതിരേറ്റത്. 


 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssoumyamalayalam newspinarayi murder
News Summary - pinarayi murder- kerala news
Next Story