സ്മൃതി ഇറാനി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
text_fieldsതിരുവനന്തപുരം: കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി മുഖ്യമന്ത്രി പിണറായി വ ിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘പോഷൺ’ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. കുഞ്ഞ് ജനിച്ച് 1000 ദിവസങ്ങളില്‍ നല്‍കേണ്ട ശ്രദ്ധ, അനീമിയ തടയല്‍, ഡയറിയ പ്രതിരോധം, ശുചിത്വം, വൈവിധ്യമാര്‍ന്ന പോഷകാഹാരം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കല്‍ എന്നീ ഘടകങ്ങളാണ് ‘പോഷൺ’ പദ്ധതിയിലുള്ളത്. ചര്‍ച്ചയില്‍ മന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു.
പോഷൺ അഭിയാൻ, വൺ സ്റ്റോപ് സെൻറർ, ബേഠി ബച്ചാവോ ബേഠി പഠാവോ, പ്രധാനമന്ത്രി മാതൃവന്ദന യോജന, കേരളത്തിലെ ഐ.സി.ഡി.എസ് പദ്ധതികൾ എന്നിവ സെക്രേട്ടറിയറ്റിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രി പിന്നീട് വിലയിരുത്തി. കേരളം നടപ്പാക്കുന്ന സ്മാർട്ട് അംഗൻവാടി പദ്ധതിയിൽ അവർ തൃപ്തി അറിയിച്ചു.
ഡിജിറ്റൽ ഇന്ത്യ, പുനരുപയോഗ ഉൗർജം എന്നിവ സ്മാർട്ട് അംഗൻവാടി പദ്ധതിയുമായി സംയോജിപ്പിക്കാം.
ഗർഭിണികളായ സ്ത്രീകൾക്കും കുട്ടികൾക്കുമാവശ്യമായ പോഷകാഹാരം പ്രാദേശികമായ ഭക്ഷ്യവസ്തുക്കളിൽനിന്ന് കണ്ടെത്തി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.