Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി, കൂടത്തായി...

പിണറായി, കൂടത്തായി കൂട്ടമരണങ്ങൾക്ക് സമാനതകളേറെ

text_fields
bookmark_border
soumya-23
cancel

തലശ്ശേരി: പിണറായി പടന്നക്കരയിലെ സൗമ്യയുടെ വഴിയെ കൂടത്തായിയിലെ ജോളിയും. താമരശ്ശേരി കൂടത്തായി കൂട്ടമരണം പിണറായി കൂട്ടക്കൊലയുടെ തുടർക്കഥയാകുകയാണോ എന്ന ചോദ്യത്തിലേക്കാണ് രണ്ടു സംഭവങ്ങളിെലയും സാമ്യം വിരൽചൂണ്ടുന്നത്. രണ്ടു സംഭവങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത് സ്ത്രീകളാണ്. ഭക്ഷണത്തിൽ വിഷം നൽകിയാണ് കൃത്യം നിർവഹിച്ചതെന്നാണ് ഇരുസംഭവങ്ങളിലെയും കണ്ടെത്തൽ. സൗമ്യ കൊലപ്പെടുത്തിയത് അച്ഛനെയും അമ്മയെയും മകളെയുമാണ്. കൂടത്തായിയിൽ കൊല്ലപ്പെട്ടവരും പ്രതിയുടെ അടുത്ത ബന്ധുക്കൾതന്നെ.

2012 സെപ്റ്റംബറിലാണ് പിണറായി പടന്നക്കരയിലെ കുഞ്ഞിക്കണ്ണെൻറ വീട്ടില്‍ ആദ്യമരണം നടന്നത്. കുഞ്ഞിക്കണ്ണെൻറ മകള്‍ സൗമ്യയുടെ മകള്‍ കീര്‍ത്തന ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു. മരണത്തില്‍ സംശയമില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. 2018 ജനുവരി 12ന് സൗമ്യയുടെ മൂത്തമകള്‍ ഐശ്വര്യയും ഛര്‍ദിയെ തുടര്‍ന്നുതന്നെ മരിച്ചു. ഇതിലും പരാതിയുണ്ടായില്ല. ഇതുകാരണം ഐശ്വര്യയുടെ മൃതദേഹവും പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. കുഞ്ഞിക്കണ്ണെൻറ ഭാര്യ കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചതോടെയാണ് നാട്ടുകാർക്ക് സംശയംതോന്നിയത്. കിണര്‍വെള്ളത്തില്‍ വിഷമുണ്ടെന്നായിരുന്നു സൗമ്യ ബന്ധുക്കളോടും പരിസരവാസികളോടും പറഞ്ഞത്. വെള്ളം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

തെൻറ വഴിവിട്ടജീവിതത്തിന് തടസ്സംനിൽക്കുമെന്ന് കണ്ടതിനെ തുടർന്നാണ് സൗമ്യ ബന്ധുക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഏറക്കുെറ സമാനമായ വഴിയിലൂടെതന്നെയാണ് ജോളിയും സഞ്ചരിച്ചത്. ജോളി ഭർത്താവിെൻറ മരണത്തിനുശേഷം കാമുകനെതന്നെ വിവാഹം കഴിച്ചു. സൗമ്യ കാമുകന്മാരിൽ ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല. അപ്പോഴേക്കും ജയിലിലായി. പിണറായി കൊലപാതകത്തിൽ വയറുവേദനയും ഛർദിയും കാരണമാണ് മൂന്നുപേരും മരിച്ചത്. മരണകാരണം ഒരുപോലെയായതാണ് സംശയത്തിന് ഇടനൽകിയത്. സൗമ്യയുടെ ബന്ധു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ള അന്വേഷണമാണ് മൂന്നു ദുരൂഹമരണങ്ങളും കൊലപാതകമാണെന്ന് തെളിയിച്ചത്. 2018 ഏപ്രില്‍ 24ന് രാത്രിയാണ് സൗമ്യ അറസ്റ്റിലായത്. കണ്ണൂർ സെൻട്രൽ ജയിലിലെ വനിത സ്പെഷൽ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. കുറ്റപത്രം സമർപ്പിക്കാനിരിക്കെ ആഗസ്റ്റ് 24ന് വനിത ജയിലില്‍ സൗമ്യയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് ജയിൽ അധികൃതർ കോടതിയിൽ നൽകിയതോടെ കേസ് നടപടികളും അവസാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspinarayi murderKootathai murder
News Summary - Pinarayi kootathai murder cases-Kerala news
Next Story