സമൂഹ മാധ്യമങ്ങളിലെ 'ന്യൂജൻ' പിണറായിയും ഉമ്മന്‍ ചാണ്ടിയും; ഇ-മെയിൽ ഐ.ഡിയില്ലാതെ രണ്ട് എം.എൽ.എമാർ
text_fieldsകൊച്ചി: സമൂഹ മാധ്യമങ്ങളിലെല്ലാം അക്കൗണ്ടുള്ള 'പുത്തൻ തലമുറ'സാമാജികരായി കേരളത്തിലുള്ളത് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാത്രം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലെല്ലാം അക്കൗണ്ടും സ്വന്തം വെബ്സൈറ്റും ഉള്ളവർ ഇവർ മാത്രം. കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ്, ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന് എന്നിവര്‍ക്ക് സ്വന്തം വെബ്സൈറ്റ് ഉണ്ടെങ്കിലും ട്വിറ്ററും യൂട്യൂബുമില്ല. കോട്ടയം ആസ്ഥാനമായ ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിെൻറ പൊളിറ്റിക്കല്‍ ഗവേഷകവിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികള്‍ നല്കിയ സത്യവാങ്മൂലം അപഗ്രഥിച്ചാണ് പഠനം നടത്തിയത്.
ഉമ്മന്‍ ചാണ്ടിക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ്, വെബ്സൈറ്റ് എന്നിവയൊക്കെ ഉണ്ടെങ്കിലും സ്വന്തമായി ഇതുവരെയും മൊബൈല്‍ നമ്പര്‍ ഇല്ല. രണ്ട് എം.എല്‍.എമാര്‍ക്ക് ഇപ്പോഴും ഇ-മെയില്‍ വിലാസമില്ല. ആറ്റിങ്ങലില്‍നിന്ന് ജയിച്ച ഒ.എസ്. അംബികയും ചിറയന്‍കീഴില്‍നിന്ന് ജയിച്ച മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍കൂടിയായ വി. ശശിയുമാണ് സൈബർ വിലാസം ഇനിയും എടുക്കാത്തത്.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും യൂട്യൂബിലും സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ സജീവമാകുമ്പോഴും ചിലര്‍ക്ക് ഇപ്പോഴും ആ വഴിയിൽ അത്ര പരിചയം പോര. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് പലരും ആക്ടിവായത്. കോവിഡാണ് എം.എല്‍.എമാരെ സമൂഹ മാധ്യമങ്ങളിലേക്ക് തിരിച്ചതെന്നും ഗവേഷണത്തില്‍ വ്യക്തമാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
മലമ്പുഴ മണ്ഡലത്തിലെ എ. പ്രഭാകരന്, പത്തനാപുരത്തെ കെ.ബി. ഗണേഷ്കുമാര്, കണ്ണൂരില്‍നിന്ന് ജയിച്ച മുന്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍, രാമചന്ദ്രൻ കടന്നപ്പള്ളിക്ക് െവരിഫൈഡ് അക്കൗണ്ട് ഫേസ്ബുക്കിലുണ്ട്. കെ.ബി. ഗണേഷ്കുമാറിെൻറ പേരിലും ഫേസ്ബുക്ക് പേജ് ഉണ്ടെങ്കിലും പക്ഷേ ഇത് ഔദ്യോഗികമല്ല. െവരിഫൈഡ് അടയാളവുമില്ല.
140ല്‍ 137 എം.എല്‍.എമാര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ടും 64 എം.എല്‍.എമാര്‍ക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. 17 എം.എല്‍.എമാര്‍ക്കാണ് ട്വിറ്റര്‍ അക്കൗണ്ടുള്ളത്. ഇവര്‍ സ്ഥിരമായി ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാറുമുണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ.
ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് 'ക്യാപ്റ്റനാണ്'. 13.17 ലക്ഷം പേര് അദ്ദേഹത്തിെൻറ ഔദ്യോഗിക ഫേസ്ബുക്ക് ലൈക്ക് ചെയ്തിട്ടുണ്ട്. 15.08 ലക്ഷം പേര് പിന്തുടരുന്നു. രണ്ടാം സ്ഥാനത്ത് രമേശ് ചെന്നിത്തലയാണ്. 12.01 ലക്ഷം പേർ ചെന്നിത്തലക്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ 'ഇഷ്ട'ക്കാരാണ്. 12.10 ലക്ഷം പേര് പിന്തുടരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേജ് 11.01 ലക്ഷം പേരും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പേജ് 7.62 ലക്ഷം പേരും ലൈക്ക് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.