മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന് ക്വേട്ടഷൻ ബന്ധമെന്ന ആരോപണത്തിൽനിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലെ മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന പ്രമുഖന്‍റെ സഹോദരന് ക്വേട്ടഷൻ ബന്ധമുണ്ടെന്ന ഷാഫി പറമ്പിൽ എം.എൽ.എയുടെ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഷാഫിയുടെ പ്രസ്താവനയെകുറിച്ച് ചോദിച്ചപ്പോൾ 'നമ്മുടെ സംസ്ഥാനത്ത് പലേ ആളുകളുണ്ട്. ആ ആളുകൾ ചെയ്യുന്നതിന്‍റെ ഉത്തരവാദിത്വം സി.പി.എമ്മിന് ഏറ്റെടുക്കാനാവില്ല. സി.പി.എം ഇത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കുന്നുണ്ടെങ്കിലാണ് അതിനെ കുറിച്ച് പറയേണ്ടത്. കേസിലെ ഒത്തുകളി, പ്രതികൾക്ക് സംരക്ഷണം നൽകുന്നു എന്നതൊക്കെ രാഷ്ട്രീയമായി ഉന്നയിക്കുന്ന ആരോപണങ്ങളാണ്. മുൻ പ്രതിപക്ഷനേതാവ് അങ്ങനെ പലതും ഉന്നയിച്ചിരുന്നു'' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ഫേസ്ബുക് പോസ്റ്റിന്‍റെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ല. പാര്‍ട്ടിക്കുവേണ്ടി ത്യാഗമനുഭവിച്ചവര്‍ക്കെതിരെ പോലും പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്.ഒരു ക്രിമിനൽ പ്രവർത്തനത്തെയും സർക്കാർ പിന്തുണക്കില്ല. തെറ്റിന്‍റെയും കുറ്റത്തിന്‍റെയും അടിസ്ഥാനത്തിൽ നടപടി എടുക്കും. തെറ്റുചെയ്തിട്ടുണ്ടോ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിെൻറ സഹോദരൻ കണ്ണൂരിലെ ക്വട്ടേഷൻ നേതാവാണെന്നായിരുന്നു യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എൽ.എ ആരോപിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണം. ഇതേ കുറിച്ച് അന്വേഷണം നടത്തിയാല്‍ പകല്‍ പോലെ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രാദേശികമായി സ്വര്‍ണ്ണക്കടത്തിന്‍റെ പങ്ക് സി പിഎം നേതാക്കള്‍ക്കും ലഭിക്കുന്നുണ്ട്. ഇക്കാര്യമെല്ലാം പുറത്ത് വരണമെങ്കില്‍ കസ്റ്റംസ് അന്വേഷണം മാത്രം പോര. സ്വതന്ത്ര അന്വേഷണംതന്നെ വേണം. സ്വാന്തന പ്രവര്‍ത്തകരെന്ന മുഖമുദ്ര ഉപയോഗിച്ച് ഐ.ആര്‍.പി.സി യുടെ മറവില്‍ ക്രിമനല്‍ പ്രവര്‍ത്തനവും നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്വര്‍ണക്കടത്തുമായും ക്വട്ടേഷന്‍ സംഘവുമായും ബന്ധമുള്ളവരെന്ന് പറയുന്നവര്‍ ഐ.ആര്‍.പി.സി യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സമൂഹ്യ മാധ്യമങ്ങളിലുടെ വരുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഐ ആര്‍ പിസി ക്ക് കിട്ടുന്ന സാമ്പത്തിക സ്രോതസിനെ കുറിച്ചും അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത്ത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും രണ്ടാംപ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്കും മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്കും നല്‍കിയാണ് ജോലി കൊടുത്തിരിക്കുന്നത്. കൊലക്കേസ് പ്രതികളെ സി.പി.എം മഹത്വവല്‍ക്കരിക്കുന്നതാണ് ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നതെന്നും ഷാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

