കൈകൊടുത്ത് എയർ ഇന്ത്യയും മൊബൈൽ കമ്പനികളും
text_fieldsകൊച്ചി: സംസ്ഥാനത്തെ ദുരന്തബാധിതർക്ക് സഹായവുമായി എയർ ഇന്ത്യയും മൊബൈൽ കമ്പനികളും. മഴക്കെടുതി കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സേവനങ്ങൾക്ക് നിരവധി ഇളവുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 26 വരെ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കുകയോ മാറ്റംവരുത്തുകയോ ചെയ്യാം. യാത്രക്കാർക്ക് യാത്രത്തീയതിയോ പുറപ്പെടുന്ന സ്ഥലമോ മാറ്റാം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്ന് സേവനം ലഭ്യമാകും. സെക്ടർ മാറ്റുന്നതിനും സേവനം സൗജന്യമാണ്.
കൊച്ചിയിൽനിന്ന് മാത്രം 92 ദുബൈ സർവിസാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകും. ഗൾഫിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. മൊബൈൽദാതാക്കളും സൗജന്യ സേവനവുമായി രംഗത്തെത്തി. ബി.എസ്.എൻ.എൽ, ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ സേവനദാതാക്കളാണ് സൗജന്യ ഡാറ്റയും കോളുകളും നൽകുന്നത്. 20 മിനിറ്റ് സൗജന്യ കോളാണ് ബി.എസ്.എൻ.എൽ ഓഫർ.
ദിവസവും ബി.എസ്.എൻ.എൽ നമ്പറുകളിലേക്കും മറ്റു നെറ്റ്വർക്കുകളിലേക്കും 20 മിനിറ്റ് സൗജന്യമായി വിളിക്കാം.
ഏഴു ദിവസത്തേക്ക് സൗജന്യ ഡാറ്റയും എസ്.എം.എസ് സേവനവും ബി.എസ്.എൻ.എൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 10 രൂപയുടെ ടോക്ക് ടൈമാണ് ഐഡിയ സൗജന്യമായി നൽകുന്നത്. ഒരു ജി.ബി സൗജന്യഡാറ്റയും നൽകുന്നുണ്ട്. ഒരാഴ്ച പരിധിയില്ലാത്ത കോളുകളും ഡാറ്റയുമാണ് ജിയോ വാഗ്ദാനം. വോഡഫോൺ 30 രൂപയുടെ സൗജന്യ സംസാരസമയവും ഒരു ജി.ബി ഡാറ്റയുമാണ് നൽകുന്നത്.
കേരളത്തിലെ പ്രളയം: പ്രതിഫലമില്ലാതെ വിമാനം പറത്താമെന്ന് പൈലറ്റുമാർ
ന്യുഡൽഹി: കേരളം അകപ്പെട്ട രൂക്ഷമായ പ്രളയക്കെടുതിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനായി സൈന്യം നടത്തുന്ന ഒാപറേഷൻ മഡാഡിനും ഒാപ്പറേഷൻ സഹ്യോഗിനും പിന്തുണയുമായി പ്രതിഫലമില്ലാതെ വിമാനം പറത്താൻ തയ്യാറാണെന്ന് പൈലറ്റുമാർ.
കേരളത്തിലെ പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിലെ തങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താനായി പ്രധാനമന്ത്രിക്കയച്ച കത്തിലാണ് പൈലറ്റുമാർ ഇക്കാര്യം ഉറപ്പു നൽകിയത്ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷനിൽപെട്ട(െഎ.സി.പി.എ) എയർബസ് 320, ബോയിങ് 787 എന്നിവയിലെ പൈലറ്റുമാരാണ് കത്തയച്ചത്.
കൂടെയുണ്ട് ആരോഗ്യ പ്രവർത്തകരും
കൊച്ചി: പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിനും ഷിഫ്റ്റ് ചെയ്യാന്‍ സാധ്യമാകാത്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനും ആരോഗ്യവകുപ്പും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഐ.എം.എ, ഐ.എ.പി, കെ.ജി.എം.ഒ.എ, പാരാമെഡിക്കല്‍ അസോസിയേഷനുകളും എറണാകുളം ജനറല്‍ ആശുപത്രിയും കൈകോര്‍ത്ത് മെഡിക്കല്‍ ഹെൽപ് ലൈന്‍ ആരംഭിച്ചു. 99469 92995 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.