ഭിന്നശേഷിക്കാര്‍ക്ക് സ്ഥിരം സര്‍ട്ടിഫിക്കറ്റ്; ഇനി മുതല്‍ പുതുക്കേണ്ട
text_fieldsതിരുവനന്തപുരം: ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തില്‍ മാറ്റംവരാന്‍ സാധ്യത യില്ലെങ്കില്‍ അവര്‍ക്ക് സ്ഥിരം സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവിട്ടതായി മന്ത്രി കെ.കെ. ശൈലജ അ റിയിച്ചു. സ്ഥിരപരിമിതിയുള്ളവര്‍ക്ക് നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പുതുക്കണമെന്ന നിബന്ധനയാണ് മാറ്റിയത്.
സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമീഷണര്‍, സാമൂഹിക സുരക്ഷ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമേ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്കാന് സാധിക്കൂ.
ഭിന്നശേഷിത്വത്തിെൻറ തോതില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെങ്കില്‍ കാലാവധി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കാം. ഇത്തരത്തില്‍ ലഭിക്കുന്ന സര്ട്ടിഫക്കറ്റിെൻറ കാലാവധി കഴിയുന്നതിനനുസരിച്ച് പുതുക്കി വാങ്ങേണ്ടതാണ്. വൈകല്യത്തിെൻറ തോത്, കാലാവധി എന്നിവ നിര്‍ണയിക്കുന്നതും തീരുമാനിക്കുന്നതും മെഡിക്കല്‍ ബോര്‍ഡാണെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.