Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻകൂർ ജാമ്യ...

മുൻകൂർ ജാമ്യ ഹരജി  വ്യാഴാഴ്ചത്തേക്ക് മാറ്റി; അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം  അനുവദിച്ചില്ല

text_fields
bookmark_border
മുൻകൂർ ജാമ്യ ഹരജി  വ്യാഴാഴ്ചത്തേക്ക് മാറ്റി; അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം  അനുവദിച്ചില്ല
cancel

കൊച്ചി: എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കാനിടയായ ടെലിഫോൺ കെണി വിവാദ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യം കോടതി അനുവദിച്ചില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത സാഹചര്യത്തിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ടാണ് ഒമ്പത് പ്രതികൾ മുൻകൂർ ജാമ്യ ഹരജി നൽകിയിരിക്കുന്നത്.

ഒന്നാം പ്രതിയും മംഗളം ചാനല്‍ സി.ഇ.ഒയുമായ ആർ. അജിത്കുമാർ, ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, ന്യൂസ് എഡിറ്റര്‍മാരായ എസ്.വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, മഞ്ജിത്ത് വര്‍മ, ഇൻവെസ്റ്റിഗേഷന്‍ ടീം ലീഡര്‍ കെ. ജയചന്ദ്രൻ, ന്യൂസ് കോഒാഡിനേറ്റര്‍മാരായ എം.ബി. സന്തോഷ്, റിഷി കെ. മനോജ്, ന്യൂസ് റീഡര്‍ ലക്ഷ്മി മോഹന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നേരിെട്ടത്തി തെളിവ് നൽകാൻ ഇവർക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെ ഹാജരായില്ലെന്നും മുൻകൂർ ജാമ്യ ഹരജി കീഴ് കോടതിയിലിരിക്കെയാണ് ഹൈകോടതിയിൽ ജാമ്യം തേടി എത്തിയതെന്നും സർക്കാറിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ജോലിയുടെ ഭാഗമായി സ്ഥലത്തില്ലാതിരുന്നതിനാലാണ് ഹാജരാകാതിരുന്നതെന്ന്  ഹരജിക്കാരുടെ അഭിഭാഷകൻ അറിയിച്ചു. 

‘സംപ്രേഷണം ചെയ്തത് പൊതുനന്മ ലക്ഷ്യമാക്കി’ 
കൊച്ചി: പൊതുനന്മ ലക്ഷ്യമാക്കിയാണ് മന്ത്രിയുടെ അശ്ലീല സംഭാഷണം റെേക്കാഡ് ചെയ്ത് സംപ്രേഷണം ചെയ്തതെന്ന് ടെലിഫോൺ കെണി വിവാദ കേസിൽ പ്രതികളാക്കപ്പെട്ട മംഗളം ചാനൽ അധികൃതർ. ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ഹരജിയിലാണ് േകസിലെ ഒമ്പത് പ്രതികൾ ഇൗ വാദമുന്നയിക്കുന്നത്.
സുപ്രീംകോടതി അനുവദിച്ച നിയമപരമായ പരിധിയില്‍നിന്ന് കൊണ്ടാണ് ഫോണ്‍ രേഖകള്‍ ശേഖരിച്ചതെന്നും സംപ്രേഷണം ചെയ്തതെന്നും ഹരജിയിൽ പറയുന്നു. മന്ത്രിയുമായി സംസാരിച്ചത് സ്ഥാപനത്തിലെ ഒരു ജീവനക്കാരിയാണ്. അതിരുവിട്ട തരത്തിലുള്ള പെരുമാറ്റവും സംസാരവുമാണ് മന്ത്രിയിൽനിന്ന് ഉണ്ടായത്. അവര്‍ ഇക്കാര്യം മാനേജ്‌മെൻറിനെ അറിയിച്ചു. രാത്രി 2.30ന് പോലും മന്ത്രി ജീവനക്കാരിയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മാനേജ്‌മെൻറിനെ അറിയിച്ചപ്പോള്‍ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇൗ ലേഖിക കേസിലെ ഇരയായതിനാൽ പേരും വിവരങ്ങളും വെളിപ്പെടുത്താനാവില്ല.
രാഷ്ട്രീയ താൽപര്യത്തോടെയാണ് ചാനലിനും പ്രവർത്തകർക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തിരിക്കുന്നതെന്നും ഹരജിയിൽ സൂചിപ്പിച്ചിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangalam channel
News Summary - phone trap row court against mangalam channel staff
Next Story