മുഖ്യമന്ത്രിക്ക് വധഭീഷണി: രണ്ടുപേർ കസ്റ്റഡിയിൽ
text_fieldsതൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലപ്പെടുമെന്ന് സന്ദേശമയച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച ചാലക്കുടിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുന്നംകുളം സ്വദേശി സജേഷ്കുമാറിെൻറ ഫോണിലെത്തിയ സന്ദേശത്തിൽ പരാതിയെ തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസ് ആണ് അന്വേഷണം തുടങ്ങിയത്.
സംഭവത്തെ തുടർന്ന്, വെള്ളിയാഴ്ച പാലക്കാട് ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. അന്വേഷണത്തില്‍ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനി സൈനബയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി. സിം ഉടമ സൈനബയുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ ദിവസങ്ങൾ മുമ്പ് നഷ്ടപ്പെട്ടതായി അറിയിച്ചിരുന്നു.
ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പാലക്കാട് സ്വദേശികളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള ഒരാൾ കൊലക്കേസ് പ്രതിയാണെന്നാണ് സൂചന. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തേപ്പാൾ അയൽക്കാരനോടുള്ള ദേഷ്യം തീർക്കാൻ അയാളുടെ ഫോണിൽനിന്ന് ഭീഷണിസന്ദേശം അയക്കുകയായിരുന്നു എന്നാണ് മൊഴി നൽകിയത്. ഇത് വിശ്വാസത്തിൽ എടുക്കാനാവില്ലെന്ന വിലയിരുത്തലിൽ വിശദ ചോദ്യംചെയ്യലിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.