Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോൺ രേഖ ശേഖരിക്കൽ:...

ഫോൺ രേഖ ശേഖരിക്കൽ: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത

text_fields
bookmark_border
ഫോൺ രേഖ ശേഖരിക്കൽ: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത
cancel

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോൺ രേഖകൾ ശേഖരിക്കുന്നതിനെചൊല്ലി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത. ഓരോ ജില്ലയിലും പൊലീസ് ശേഖരിക്കുന്ന വിവരങ്ങൾ കൊച്ചി പൊലീസ് തയാറാക്കിയ ആപ്പിന് കൈമാറണമെന്ന നോഡൽ ഓഫിസറും കൊച്ചി സിറ്റി പൊലീസ് കമീഷണറുമായ വിജയ് സാഖെറയുടെ നിർദേശത്തിെനതിരെ ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി ഡി.ജി.പിക്ക് കത്തുനൽകി. കോവിഡ് ജാഗ്രത പോർട്ടലൊഴികെയുള്ള മറ്റ് ആപ്പിലേക്ക് എങ്ങനെ വിവരങ്ങൾ കൈമാറുമെന്നും ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

ഡൽഹി ആസ്ഥാനമായ കമ്പനിയാണ് ആപ് തയാറാക്കിയത്. ശേഖരിക്കുന്ന വിവരങ്ങൾ ഏത് സർവറിലേക്കാണ് പോകുന്നതെന്ന് കാര്യത്തിൽ ജില്ല പൊലീസ് മേധാവിമാർക്ക് വ്യക്തതയില്ല. ഇതുസംബന്ധിച്ച് വ്യക്തതയുണ്ടാകുന്നതുവരെ തെൻറ കീഴിലുള്ള എസ്.പിമാർ വിവരങ്ങൾ ആപ്പിലേക്ക് കൈമാറേണ്ടതില്ലെന്നും ഐ.ജി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് തനിക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും ഡി.ജി.പി ലോക്നാഥ് െബഹ്റ അറിയിച്ചു.

ഫോൺ രേഖകൾ ശേഖരിക്കുന്നതിൽ കടുത്ത അതൃപ്തിയാണ് നിലനിൽക്കുന്നത്. ക്രിമിനൽ കേസുകളിൽപോലും ഫോൺ രേഖകൾ പരിശോധിക്കാറില്ല. രാജ്യസുരക്ഷ, സാമ്പത്തിക കുറ്റകൃത്യം, ഭീകരവിരുദ്ധ നിയമം ചുമത്തൽ തുടങ്ങിയ കേസുകളിലെ പ്രതികളുടെ വിവരം ശേഖരിക്കണമെങ്കിൽപോലും ആഭ്യന്തരസെക്രട്ടറിയുടെ അനുമതി വേണം.

ഫോണ്‍ ചോര്‍ത്തൽ ഭരണഘടനയുടെ 22ാം വകുപ്പ് നല്‍കുന്ന ജീവിതസ്വാതന്ത്ര്യത്തിെൻറ ലംഘനവും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമായാണ് സുപ്രീംകോടതി വിശേഷിപ്പിച്ചിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala PoliceCovid 19Phone Records
News Summary - Phone Record Collection Senior Police Officers Response
Next Story