Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമരം...

സമരം കടുപ്പിക്കാനുറച്ച് പി.ജി ഡോക്ടർമാർ

text_fields
bookmark_border
സമരം കടുപ്പിക്കാനുറച്ച് പി.ജി ഡോക്ടർമാർ
cancel

തിരുവനന്തപുരം: സമരം പത്താംദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം ശക്തമാക്കാനുറച്ച് പി.ജി ഡോക്ടർമാർ. മെഡിക്കല്‍ കോളജുകളിലെ അത്യാഹിത വിഭാഗങ്ങളും ഓപറേഷന്‍ തിയറ്ററുകളും വെള്ളിയാഴ്ച മുതല്‍ ബഹിഷ്‌കരിക്കുമെന്ന് പി.ജി ഡോക്ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി. കോവിഡ് ഡ്യൂട്ടികള്‍ തുടരും. നോണ്‍ അക്കാദമിക് ജൂനിയര്‍ െറസിഡൻറുമാരെ നിയമിക്കാനുള്ള ഉത്തരവിറങ്ങാതെ സമരത്തില്‍നിന്ന് പിന്നോട്ടു പോകില്ലെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ, മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ വീണ്ടും ദുരിതത്തിലാകുമെന്നുറപ്പായി.

ഇതിനിടെ, സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാർ ശ്രമമെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന പി.ജി ഡോക്ടര്‍മാര്‍ ഹോസ്റ്റല്‍ ഒഴിയണമെന്നും കാമ്പസില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട്, തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇനിയൊരു ഉത്തരവുണ്ടാകുംവരെ കാമ്പസില്‍നിന്ന് മാറി നില്‍ക്കണമെന്നാവശ്യപ്പെടുന്ന സര്‍ക്കുലറെന്നും പ്രിന്‍സിപ്പല്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് കാലത്ത് ആത്മാര്‍ഥമായി ജോലി ചെയ്തവരാണ് തങ്ങളെന്നും ന്യായമായ ആവശ്യത്തിന് സമരം ചെയ്യുന്നവരോട് ഫാഷിസ്റ്റ് സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കു ന്നതെന്നും കെ.എം.പി.ജി.എ പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ഒമ്പത് ദിവസമായി ഒ.പി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ച് പി.ജി. ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയും നടന്നു. എന്നിട്ടും അനുകൂല ഉത്തരവ് ഇറക്കാത്തതിനെത്തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ അത്യാഹിത വിഭാഗം ജോലി ബഹിഷ്‌കരിക്കുന്നതെന്നാണ് പി.ജി ഡോക്ടർമാർ പറയുന്നത്.

സമരം തുടരുന്ന പി.ജി ഡോക്ടർമാർക്കെതിരെ നടപടിയെടുക്കും -മന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന ഒരു വിഭാഗം പി.ജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്. പി.ജി ഡോക്ടർമാരുമായി രണ്ടു തവണ ചർച്ച നടത്തിയിരുന്നു. ഒന്നാംവർഷ പി.ജി പ്രവേശനം നേരത്തേ നടത്തണമെന്നതാണ് സമരത്തിെൻറ ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേരളത്തിന് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല.

എന്നാൽ, പി.ജി ഡോക്ടർമാരുടെ ജോലിഭാരം കുറക്കുന്നതിെൻറ ഭാഗമായി ഒന്നാംവർഷ വിദ്യാർഥികളുടെ അലോട്ട്മെൻറ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് നോൺ അക്കാദമിക് ജൂനിയർ െറസിഡൻറുമാരെ നിയമിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻലിച്ചത്. ഇതിൽ നടപടിയാകുകയും ചെയ്തു. എന്നാൽ, ഒരു വിഭാഗം പി.ജി ഡോക്ടർമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നോൺ കോവിഡ് ചികിത്സയിലും മനഃപൂർവം തടസ്സം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളത്. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തിൽനിന്ന് പിന്മാറണം. അല്ലാത്തവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doctor Strike
News Summary - PG doctors decide to intensify strike
Next Story