Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘തിടുക്കത്തിൽ...

‘തിടുക്കത്തിൽ നടപ്പാക്കിയപ്പോൾ പിഴവ് പറ്റി’: പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 19 പേരുടെ സ്വത്ത് ജപ്തി ചെയ്തുവെന്ന് സർക്കാർ

text_fields
bookmark_border
Popular Front
cancel

കൊച്ചി: മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടത്തിന്‍റെ പേരിൽ പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 19 പേരുടെ സ്വത്തുവകകൾ സർക്കാർ ജപ്തി ചെയ്തതായി ആഭ്യന്തരവകുപ്പ്. സംസ്ഥാനത്ത് ആകെ 209 പേരുടെ സ്വത്താണ് ദ്രുതഗതിയിൽ ജപ്തി ചെയ്തത്. ചുരുങ്ങിയ സമയംകൊണ്ട് പൂർത്തിയാക്കേണ്ടതിനാൽ ജപ്തി തിടുക്കത്തിൽ നടപ്പാക്കിയപ്പോഴാണ് പിഴവ് പറ്റിയതെന്ന് ആഭ്യന്തര അഡീഷനൽ സെക്രട്ടറി ഡി. സരിത ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

സംഘടനയുമായി ബന്ധമില്ലാത്തവരിൽനിന്ന് പിടിച്ചെടുത്ത സ്വത്ത് തിരികെ നൽകണമെന്ന് ഹൈകോടതി ഇന്നലെ ഉത്തരവിട്ടു. ഇത്തരം സ്വത്തുക്കളിലെ തുടർനടപടികൾ നിർത്തിവെക്കാൻ ലാൻഡ് റവന്യൂ കമീഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകി. പി.എഫ്.ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് ജപ്തി ചെയ്തതിന്‍റെ പട്ടിക കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 19 പേരുടെ പട്ടികയാണത്. ഇതിൽ 10 എണ്ണം മലപ്പുറം ജില്ലയിലാണ്. കോഴിക്കോട്- മൂന്ന്, വയനാട്- രണ്ട്, ആലപ്പുഴ, കോട്ടയം, പാലക്കാട്, തൃശൂർ -ഒന്നു വീതം.

ജപ്തി പട്ടികയിലെ പേരുകളിലും വിലാസത്തിലും സർവേ നമ്പറുകളിലുമുണ്ടായ സാമ്യംമൂലമാണ് ജപ്തിക്കിടെ ചില അപാകതകൾ സംഭവിച്ചതെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഈ സ്വത്തുവകകൾ വിട്ടുനൽകാൻ ഉത്തരവിട്ടത്.

റവന്യൂ റിക്കവറി ആക്ടിലെ 35ാം വകുപ്പ് പ്രകാരം നോട്ടീസുപോലും നൽകാതെ ജപ്തി ചെയ്യാമെന്ന കോടതി ഉത്തരവിനെ തുടർന്ന് രജിസ്ട്രേഷൻ ഐ.ജി നൽകിയ സർവേ നമ്പറിലുൾപ്പെട്ട സ്വത്തുക്കളുടെ പട്ടികയാണ് ജപ്തിക്കായി ലാൻഡ് റവന്യൂ കമീഷണർക്ക് അയച്ചതെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു.

ജപ്തി ചെയ്യപ്പെട്ടവർക്ക് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചിരുന്നു. പോപുലർ ഫ്രണ്ട് പ്രവർത്തകർ 2022 സെപ്റ്റംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് സ്വമേധയ എടുത്ത കേസാണ് ഹൈകോടതിയുടെ പരിഗണനയിലുള്ളത്. ഹർത്താലിൽ 5.20 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കിയത്.

അതേസമയം, ഹർത്താലിലെ നഷ്ടപരിഹാരം തിട്ടപ്പെടുത്തി ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്യാൻ രൂപവത്കരിച്ച ക്ലെയിംസ് കമീഷണർക്ക് സിവിൽ കോടതിക്ക് സമാനമായ അധികാരമുണ്ടെന്ന് ഹൈകോടതി വ്യക്തമാക്കി. ക്ലെയിംസ് കമീഷണർക്ക് അന്വേഷണത്തിന്‍റെ ഭാഗമായി ഏത് വ്യക്തിയെയും വിളിച്ചുവരുത്താനും രേഖകൾ വരുത്തിക്കാനും സർക്കാർ, കെ.എസ്.ആർ.ടി.സി അടക്കം പൊതു -സ്വകാര്യ കേന്ദ്രങ്ങളിൽനിന്നുള്ള ഏത് സാമഗ്രിയും രേഖകളും ഹാജരാക്കാനും ആവശ്യപ്പെടാം.

എറണാകുളത്തെ റവന്യൂ ടവറിൽ സ്ഥലം അനുവദിച്ചെങ്കിലും ഫർണീഷിങ് നടപടികൾക്കായി ഒരുമാസം വേണ്ടിവരുമെന്നും അതുവരെ പൊതുമരാമത്ത് ഗെസ്റ്റ് ഹൗസിൽ സൗകര്യം അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. എന്നാൽ, ഹൈകോടതിക്ക് സമീപത്തെ ചേംബർ കോംപ്ലക്സിൽ താൽക്കാലിക സിറ്റിങ് അനുവദിക്കണമെന്ന ക്ലെയിംസ് കമീഷണറുടെ ആവശ്യം കോടതി അനുവദിച്ചു. സിറ്റിങ് വെള്ളിയാഴ്ച ആരംഭിക്കും.

ക്ലെയിംസ് കമീഷണർ താൽക്കാലികമായി പ്രവർത്തിക്കുന്നിടത്ത് ആവശ്യമായ ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തണം. ഒരു മാസത്തിനകം എറണാകുളം റവന്യൂ ടവറിൽ ക്ലെയിംസ് കമീഷണർ ഓഫിസ് സജ്ജമാകുമെന്ന് ജില്ല കലക്ടർ ഉറപ്പുവരുത്തണം. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിന് കലക്ടർ വിഡിയോ കോൺഫറൻസിങ് മുഖേന ഹാജരായിരുന്നു. തുടർന്ന് ഹരജി ഫെബ്രുവരി 20ന് പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PFI hartalPopular Front of India
News Summary - PFI hartal: 19 mistaken attachments those who were not associated with the Popular Front of India
Next Story